എല്ലാം സമ്മതിച്ച് ബാസിത്, ഒരു ലക്ഷം രൂപ തട്ടിയെടുത്തു, ഗൂഢാലോചനക്കുറ്റം, റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത് 

കേസില്‍ ഹരിദാസനെ സാക്ഷിയാക്കണോ പ്രതിയാക്കണോ എന്നതില്‍ പൊലീസ് നിയമോപദേശം തേടി.
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസില്‍ അഖില്‍ മാത്യുവിന്റെ പേര് ഹരിദാസനെ കൊണ്ട് പറയിച്ചത് താനാണെന്ന് ബാസിതിന്റെ മൊഴി. ഹരിദാസനില്‍ നിന്ന് പണം തട്ടുകയാണ് ലക്ഷ്യമെന്നും ബാസിത് പൊലീസിനോട് സമ്മതിച്ചു. കേസില്‍ ഹരിദാസനെ സാക്ഷിയാക്കണോ പ്രതിയാക്കണോ എന്നതില്‍ പൊലീസ് നിയമോപദേശം തേടി. എഐഎസ്എഫിന്റെ മുന്‍ മലപ്പുറം ജില്ലാ സെക്രട്ടറിയാണ് ബാസിത്.

ബാസിത് ഹരിദാസില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്നും ഗൂഢാലോചന നടത്തിയെന്നുമാണ് ബാസിനെതിരെ പൊലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ലെനിന്‍ രാജേന്ദ്രനും അഖില്‍ സജീവനും പണം നല്‍കാന്‍ ഹരിദാസനോട് ആവശ്യപ്പെട്ടതും ബാസിതാണ്.

ബാസിതിന്റെ ചോദ്യം ചെയ്യല്‍ ഇന്ന് പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കും. അതേസമയം, ഹരിദാസന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തി. 

ഹരിദാസിന്റെ മരുമകള്‍ക്ക് നിയമന വാഗ്ദാനം നടത്തിയാണ് ബാസിത് തട്ടിപ്പ് നടത്തിയത്.  മലപ്പുറം, കുന്ദമംഗലം, മണിമല സ്റ്റേഷനുകളിലും ബാസിതിന്റെ പേരില്‍ കേസുണ്ടെന്നും പൊലീസ് പറഞ്ഞു. ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉന്നയിച്ചതെന്തിനെന്ന് വ്യക്തത വരാനുള്ള സാഹചര്യത്തില്‍ ചോദ്യം ചെയ്യല്‍ തുടരേണ്ടതുണ്ടെന്നാണ് പൊലീസ് നിലപാട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com