

പാലക്കാട്: കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പരിശോധന കർശനമാക്കി തമിഴ്നാട് ആരോഗ്യ വകുപ്പ്. വാളയാർ, നീലഗിരി ജില്ലയുടെ അതിർത്തിയായ നാടുകാണി ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിലാണ് മെഡിക്കൽ സംഘം പരിശോധന നടത്തുന്നത്.
ഡോക്ടറും നേഴ്സുമാരും ഉൾപ്പെടുന്ന സംഘമാണ് പരിശോധന നടത്തുന്നത്. കേരളത്തിൽ നിന്നു വരുന്ന വാഹനങ്ങൾ തടഞ്ഞ് ആർക്കെങ്കിലും പനിയുടെ ലക്ഷണങ്ങളുണ്ടോ എന്ന് പരിശോധിക്കും. പനി ലക്ഷണം കാണിക്കുന്നവരെ, കേരളത്തിൽ നിന്നു വരുന്നവരാണെങ്കിൽ തിരികെ അയക്കാൻ നിർദ്ദേശിക്കും. ഇവരുടെ ഫോൺ നമ്പർ വാങ്ങി തുടർ അന്വേഷണങ്ങളും നടത്തും.
24 മണിക്കൂറും പരിശോധനയുണ്ടാകുമെന്നു കോയമ്പത്തൂർ ജില്ലാ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അരുണ വ്യക്തമാക്കി. ജില്ലയിലെ 13 അതിർത്തി ചെക്ക് പോസ്റ്റുകളിലും നീലഗിരിയിലെ ഏഴ് ചെക്ക് പോസ്റ്റുകളിലും സമാന രീതിയിൽ മെഡിക്കൽ സംഘം പരിശോധന നടത്തും.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates