ദുരന്തഭൂമിയായി വയനാട്, രക്ഷാദൗത്യം മുണ്ടക്കൈയുടെ ഉള്‍പ്രദേശത്തേയ്ക്ക്; മരണസംഖ്യ 100 കടന്നു- വീഡിയോ

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈയിലെ ഉള്‍പ്രദേശങ്ങളിലേക്കുള്ള രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടു
WAYANAD LANDSLIDE
വയനാട്ടിലെ ദുരന്ത ബാധിത മേഖലപിടിഐ
Updated on
1 min read

കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട് മുണ്ടക്കൈയിലെ ഉള്‍പ്രദേശങ്ങളിലേക്കുള്ള രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. നിലവില്‍ മുണ്ടക്കൈയില്‍ കുടുങ്ങിയവരായി കണ്ടെത്തിയ പരമാവധി ആളുകളെയും റോപ്, സൈന്യം നിര്‍മ്മിച്ച താത്കാലിക പാലം എന്നിവ വഴി സുരക്ഷിത കേന്ദ്രത്തിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയും മറ്റുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റുകയും ചെയ്തു. തുടര്‍ന്നാണ് മുണ്ടക്കൈയിലെ ഉള്‍പ്രദേശത്തെ ദുരന്തബാധിത മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ഇവിടെ തകര്‍ന്ന വീടുകളിലും മറ്റും കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. എന്നാല്‍ രാത്രിയായത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്.

അതിനിടെ, ചൂരല്‍മലയില്‍ രക്ഷാദൗത്യത്തിനായി വീണ്ടും ഹെലികോപ്റ്റര്‍ എത്തി. ഇവിടെ നിന്ന് പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ കയറ്റി ആശുപത്രിയില്‍ നേരിട്ട് എത്തിച്ചു. പരിക്കേറ്റ അഞ്ചോളം പേരെയാണ് ഹെലികോപ്റ്ററില്‍ കയറ്റിയത്. കുടുങ്ങി കിടക്കുന്ന മറ്റുള്ളവരെ സൈന്യം താല്‍ക്കാലികമായി നിര്‍മിച്ച പാലത്തിലൂടെ പുറത്തേയ്ക്ക് എത്തിക്കുകയും ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം ദുരന്തത്തില്‍ ഇതുവരെ 106 പേര്‍ മരിച്ചതായാണ് വിവരം. 34 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞെന്നും 18 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. ദുരന്തം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മുണ്ടക്കൈയിലെത്താനായത്. ചൂരല്‍മലയില്‍നിന്ന് മൂന്നര കിലോമീറ്റര്‍ അകലെയാണ് മുണ്ടക്കൈ. ആളുകളെ ജീപ്പുമാര്‍ഗം പുഴക്കരയിലെത്തിച്ച് വടത്തിലൂടെ പുഴകടത്തി ആശുപത്രിയിലേക്കും സുരക്ഷിത സ്ഥാനങ്ങളിലേക്കുമാണ് മാറ്റിയത്.

WAYANAD LANDSLIDE
പെയ്തത് 572 മില്ലിമീറ്റര്‍ മഴ, ഇന്നുവരെ കണ്ടതില്‍ അതീവ ദാരുണമായ പ്രകൃതി ദുരന്തം; മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്ന് മുഖ്യമന്ത്രി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com