ഇടതിനും ബിജെപിക്കും വോട്ടു കുറഞ്ഞു; കന്നിയങ്കത്തില്‍ പ്രിയങ്കയ്ക്കു തിളങ്ങുന്ന ജയം, ഭൂരിപക്ഷം 4,10,931

priyanka
പ്രിയങ്ക ​ഗാന്ധിഫെയ്സ്ബുക്ക്
Updated on
1 min read

കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് 4,10,931 വോട്ടിന്റെ ആധികാരിക ജയം. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി നേടിയ 3,64,422 വോട്ടിന്റെ ഭൂരിപക്ഷം കന്നി മത്സരത്തില്‍ തന്നെ പ്രിയങ്ക മറികടന്നു. വയനാട്ടിലും റായ് ബറേലിയിലും ജയിച്ച രാഹുല്‍ ഗാന്ധി റായ് ബറേലി നിലനിര്‍ത്താന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.

ആകെ പോള്‍ ചെയ്തതില്‍ 622338 വോട്ടാണ് പ്രിയങ്ക നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ സത്യന്‍ മൊകേരിക്ക് 211407 വോട്ടാണ് ലഭിച്ചത്. ബിജെപിയിലെ നവ്യ ഹരിദാസ് 109939 വോട്ട് നേടി.

അറുപത്തിയഞ്ചിലേറെ ശതമാനം വോട്ടും സ്വന്തം പെട്ടിയിലാക്കി തിളങ്ങുന്ന ജയമാണ് പ്രിയങ്ക വയനാട്ടില്‍ നേടിയത്. സത്യന്‍ മൊകേരി 22.04 ശതമാനം വോട്ടു നേടിയപ്പോള്‍ നവ്യ ഹരിദാസിനു ലഭിച്ചത് 11.48 ശതമാനം വോട്ട്.

കഴിഞ്ഞ തവണ മുന്നണി സ്ഥാനാര്‍ഥികള്‍ നേടിയ വോട്ടിനൊപ്പമെത്താന്‍ സത്യന്‍ മൊകേരിക്കും നവ്യയ്ക്കും ആയില്ല. രാഹുലിനെതിരെ മത്സരിച്ച ആനി രാജ 2,83,023 വോട്ടു നേടിയിരുന്നു. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന്‍ അന്നു നേടിയത് 1,41,045 വോട്ടാണ്.

വയനാട്ടില്‍ നോട്ട 5328 വോട്ടു നേടി. 16 സ്ഥാനാര്‍ഥികളാണ് ഇക്കുറി മത്സര രംഗത്ത് ഉണ്ടായിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com