

തൃശൂര്‍: ഡ്യൂട്ടി സമയത്ത് ബാറിൽ ഒത്തുകൂടി മദ്യപിക്കുകയും കണക്കിൽപ്പെടാത്ത പണം പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തിൽ രജിസ്ട്രേഷൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ അടക്കം ആറു പേര്‍ക്ക് സസ്പെൻഷൻ. ഉത്തര മധ്യ മേഖല രജിസ്ട്രേഷൻ ഡിഐജി എംസി സാബു, സബ് രജിസ്ട്രാർമാരായ സിആർ രജീഷ് , രാജേഷ് കെജി, അക്ബർ പിഎം, രാജേഷ് കെ, ജയപ്രകാശ് എംആർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
രഹസ്യ വിവരത്തെ തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിൽ ഇവരില്‍ നിന്ന് കണക്കില്‍പ്പെടാത്ത 33050 രൂപ കണ്ടെടുത്തിരുന്നു. തൃശൂരിലെ പ്രതിമാസ യോഗത്തിനു ശേഷം തൃശൂർ അശോക ഹോട്ടലിലേക്ക് ഡിഐജി അടക്കമുള്ളവര്‍ എത്തുകയായിരുന്നു.
ഇവർ ബാർ ഹോട്ടലിൽ നിന്ന് പുറത്തേക്ക് വരുന്ന സമയത്തായിരുന്നു വിജിലൻസിന്‍റെ മിന്നല്‍ പരിശോധന. ആറു പേരെയും കസ്റ്റഡിയിലെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates