
കോഴിക്കോട്: അന്യ പുരുഷൻമാരുടെ മുന്നിലും ഇട കലർന്നും സ്ത്രീകൾ അഭ്യാസം നടത്തുന്നത് അനുവദനീയമല്ലെന്നു കാന്തപുരം വിഭാഗം സമസ്ത മുശാവറ. മത വിശ്വാസത്തിനു ഹാനികരമാകുന്ന ഗാനങ്ങളും പ്രചാരണങ്ങളും ക്ലാസുകളും സംഘടിപ്പിച്ച് അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത് അനുവദനീയമല്ല. സുന്നികൾ ഇക്കാര്യങ്ങളിൽ ജാഗ്രത പുലർത്തി വിശ്വാസാചാരങ്ങളും നയങ്ങളും മുറുകെപ്പിടിച്ച് ജീവിക്കണമെന്നും മുശാവറ യോഗം പത്ര കുറിപ്പിൽ അറിയിച്ചു.
ആരോഗ്യ സംരക്ഷണത്തിനു ഇസ്ലാം വളരെ പ്രാധാന്യം നൽകുന്നുണ്ട്. ജീവിതശൈലീ രോഗങ്ങൾ തടയാനും ശാരീരിക ഉണർവിനും മത നിയമങ്ങൾക്കു വിധേയമായ വ്യായാമത്തിനു പ്രശ്നമില്ലെന്നും പത്രക്കുറിപ്പിൽ പറയുന്നു. മെക് സെവന്റെ പേരെടുത്തു പറയാതെയാണ് വിമർശനം.
യോഗം, ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കൽ മുസ്‍ല്യാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ സുലൈമാൻ മുസ്‍ല്യാർ അധ്യക്ഷനായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക