'പെരുമഴക്കാലത്തിന്' ശമനം; അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ദുര്‍ബലം

കേരളത്തിലെ ജനങ്ങളെ ആശങ്കയുടെ മുള്‍മുനയിലേക്ക് കൊണ്ടുപോയ പെരുമഴക്കാലത്തിന് താല്‍ക്കാലിക വിരാമമിട്ട് അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ദുര്‍ബലമായി
 rain alert in kerala
അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ദുര്‍ബലമായി (heavy rain) ഫയൽ
Updated on

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ ആശങ്കയുടെ മുള്‍മുനയിലേക്ക് കൊണ്ടുപോയ പെരുമഴക്കാലത്തിന് ( heavy rain) താല്‍ക്കാലിക വിരാമമിട്ട് അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ദുര്‍ബലമായി. ഇനി 7-10 ദിവസം കേരളത്തില്‍ ഇടയ്ക്ക് മാത്രമേ മഴയുണ്ടാകു എന്നും കൂടുതലായും വടക്കന്‍ കേരളത്തിലായിരിക്കുമെന്നും കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു.

മഴ മുന്നറിയിപ്പിനെത്തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. നദികളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഒന്‍പത് ദിവസത്തെ മണ്‍സൂണ്‍ മഴ ഇടുക്കി ഡാമില്‍ ജലനിരപ്പ് വര്‍ധിപ്പിച്ചത് 12 ശതമാനമാണ് (നിലവില്‍ 41.4% ). കുറ്റ്യാടി (കക്കയം ) ഡാമില്‍ വര്‍ധിച്ചത് 53 ശതമാനവും ( 93.5% ). അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഓറഞ്ച് അലര്‍ട്ട്

പത്തനംതിട്ട: മണിമല (തോണ്ടറ സ്റ്റേഷന്‍ (വള്ളംകുളം)

മഞ്ഞ അലര്‍ട്ട്

ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍)

യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയാറാകണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com