നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഉറപ്പൊന്നും കിട്ടിയില്ല, എങ്കിലും പിന്തുണ യു ഡി എഫിന് തന്നെ, ഔദ്യോഗിക പ്രഖ്യാപനവുമായി വെൽഫെയർ പാർട്ടി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ച കാര്യം നേരത്തെ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.
by election
Nilambur by election: നിലമ്പൂർ മണ്ഡലം പുനർ നിർണ്ണയത്തിന് ശേഷം മാറിയ രാഷ്ട്രീ ഭൂമിശാസ്ത്രം പ്രതീകാത്മക ചിത്രം
Updated on
1 min read

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ (Nilambur by election) വെൽഫെയർ പാർട്ടി യുഡിഎഫിലെ ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കും. തിങ്കളാഴ്ച നിലമ്പൂരിൽ നടന്ന പത്രസമ്മേളനത്തിലാണ് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പാർട്ടിയുടെ പിന്തുണ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

"പിണറായി വിജയന്റെ ജനവിരുദ്ധ ഭരണത്തിനെതിരെ ജനങ്ങൾ വോട്ട് ചെയ്യും," റസാഖ് പാലേരി പറഞ്ഞു.

by election
"അതെല്ലാം വെറും കഥകൾ", ആര്യാടൻ ഷൗക്കത്ത്

"എൽഡിഎഫ് സർക്കാരിന്റെ കീഴിൽ, മലപ്പുറം ജില്ലയെ സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി ചിത്രീകരിക്കാൻ ഒരു രഹസ്യ അജണ്ടയുണ്ട്. ഒരു അഭിമുഖത്തിൽ മുഖ്യമന്ത്രി പോലും അത്തരമൊരു പ്രസ്താവന നടത്തി. "അതുകൊണ്ടാണ് ഞങ്ങൾ യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത്," 2019 മുതൽ യുഡിഎഫിനെ പിന്തുണയ്ക്കുന്ന വെൽഫെയർ പാർട്ടി നേതാവ് നിലപാട് വ്യക്തമാക്കി .

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ച കാര്യം നേരത്തെ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

by election
സി പി എമ്മി​ന്റെയും മുസ്ലിം ലീ​ഗ​ന്റെയും "കുട്ടി", കോൺ​ഗ്രസി​ന്റെയും ജനസംഘത്തി​ന്റെയും "കുട്ടിപാകിസ്ഥാൻ", മലപ്പുറം ജില്ലയുടെ കഥ ഇതാണ്

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള വെൽഫെയർ പാർട്ടി, തങ്ങളെ യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാക്കുന്നത് ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ടെന്ന് അറിയുന്നു.

എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഒരു ഉറപ്പും ലഭിച്ചിട്ടില്ല. ഒരു മുന്നണിയിലും ചേരുന്നതിന് എതിരല്ലെന്ന് നേതൃത്വം വ്യക്തമാക്കി, എന്നാൽ നിലവിൽ നിലമ്പൂരിൽ യുഡിഎഫിനെ പിന്തുണയ്ക്കുന്നതിലേക്ക് നയിച്ചത് രാഷ്ട്രീയ നിലപാടാണ് എന്ന് പാർട്ടി അവകാശപ്പെട്ടു.

by election
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: യു ഡി എഫിൽ അസോസിയേറ്റ് അംഗമാക്കണം, ആര്യാടനെ പിന്തുണയ്ക്കാൻ വെൽഫെയർ പാർട്ടി; എല്ലാ മുന്നണികൾക്കും എതിരായ മത്സരമാണ് തങ്ങളുടേതെന്ന് എസ് ഡി പി ഐ

നേരത്തെ, വി എസ് ജോയിയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുകയും ആര്യാടൻ ഷൗക്കത്തിന് പകരം അദ്ദേഹത്തെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തു. ജമാ അത്തെ ഇസ്ലാമിക്ക് പുറമെ പി വി അൻവറും ജോയിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ആര്യാടൻ ഷൗക്കത്തിനോട് നേരത്തെ തന്നെ വിയോജിപ്പുള്ള സംഘടനയാണ് ജമാ അത്തെ ഇസ്ലാമി. ഷൗക്കത്തിനോട് യോജിപ്പില്ലാത്ത വ്യക്തിയാണ് പി വി അൻവർ. എന്നാൽ യു ഡി എഫോ കോൺഗ്രസോ ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com