'അത് ധൃതരാഷ്ട്രാലിംഗനം'; കെട്ടിപ്പിടിക്കരുതെന്ന് ആര്യാടന്‍ ഷൗക്കത്തിനോട് പിവി അന്‍വര്‍

എനിക്ക് അഭിനയം വല്യ പരിചയം ഇല്ല. പച്ചമനുഷ്യന്‍മാര്‍ക്കൊപ്പം നടക്കുന്നവരാണ് ഞാന്‍. രാവിലെ രണ്ട് അഭിനേതാക്കള്‍ തമ്മില്‍ കെട്ടിപ്പിടിച്ചത് കണ്ടില്ലേ?
PV Anvar Against Aryadan Shoukath
Nilambur By Election 2025;നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ഥികളായ അന്‍വറും ഷൗക്കത്തും കണ്ടുമുട്ടിയപ്പോള്‍ ടെലിവിഷന്‍ ചിത്രം
Updated on
1 min read

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ (Nilambur By Election 2025)പരസ്പരം കണ്ടുമുട്ടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനോട് കെട്ടിപ്പിടിക്കരുതെന്ന് പിവി അന്‍വര്‍. കൈ കൊടുത്ത ശേഷം കൂടുതല്‍ സൗഹൃദ സംഭാഷണത്തിനും അന്‍വര്‍ തയ്യാറായില്ല. നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയതായിരുന്നു ഇരുവരും. അന്‍വര്‍ ഉണ്ടെന്ന് അറിഞ്ഞ് അവിടേക്ക് നടന്നെത്തിയ ഷൗക്കത്തിനോട് ക്യാമറകള്‍ക്ക് മുന്നില്‍ നിന്നാണ് കെട്ടിപ്പിടിക്കരുതെന്ന് അന്‍വര്‍ പറഞ്ഞത്. ഇതോടെ കൈ കൊടുത്ത് ആര്യാടന്‍ ഷൗക്കത്ത് പിന്തിരിഞ്ഞ് നടന്നു.

അത് ഒരു ധൃതരാഷ്ട്രാലിംഗനമായതുകൊണ്ടാണ് വേണ്ടെന്ന് പറഞ്ഞതെന്ന് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.'ഷൗക്കത്തിനോട് കെട്ടിപ്പിടിക്കരുതെന്ന് പറഞ്ഞു. പുള്ളി ഒരു കെട്ടിപ്പിടിക്കുന്ന ആളാണ്. അത് ഒരു ധൃതരാഷ്ട്രാലിംഗനമാണ്. മനസ്സിലായില്ലേ?. അതിന് വിധേയനാകാന്‍ ഞാന്‍ തയ്യാറല്ലെന്നാണ് പറഞ്ഞത്. മനുഷ്യന്‍മാര്‍ തമ്മില്‍ കാണുമ്പോള്‍ കൈകൊടുക്കുമല്ലോ. ഞാന്‍ അതുകൊടുത്തു. പുള്ളി സിനിമാസ്റ്റൈലില്‍ ആണ്. എനിക്ക് അഭിനയം വല്യ പരിചയം ഇല്ല. പച്ചമനുഷ്യന്‍മാര്‍ക്കൊപ്പം നടക്കുന്നവരാണ് ഞാന്‍. രാവിലെ രണ്ട് അഭിനേതാക്കള്‍ തമ്മില്‍ കെട്ടിപ്പിടിച്ചത് കണ്ടില്ലേ?. സ്ഥാനാര്‍ഥികള്‍ തമ്മില്‍ സൗഹൃദം വേണം. പക്ഷെ അത് ആത്മാര്‍ത്ഥമായിരിക്കണം. പിന്നില്‍ കൂടി പാര വെക്കരുത്.' അന്‍വര്‍ പറഞ്ഞു.

ആര്‍എസ്എസുമായി ബന്ധമില്ലെന്ന പിണറായിയുടെ പ്രസ്താവന 2025ലെ ഏറ്റവും വലിയ തമാശയാണെന്നും അന്‍വര്‍ പറഞ്ഞു. ഇന്നലെ പിണറായി അത്താഴം കഴിച്ചത് പോലും കേന്ദ്രത്തിന്റെ ആളുകള്‍ക്കൊപ്പമായിരിക്കാം. സ്വന്തം മകളെ രക്ഷപ്പെടുത്താന്‍ വേണ്ടി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത ആളാണ് പിണറായിയെന്നും അദ്ദേഹം ആവര്‍ത്തിച്ചു. നിലമ്പൂരിലെ ആയിരങ്ങളുമായിട്ട് കാല്‍ നടയായിട്ട് പോയിട്ടാവും സത്യപ്രതിജ്ഞ ചെയ്യുക. ജനങ്ങളെ അറിഞ്ഞുള്ള ആത്മവിശ്വമാണ് ഇത്. പിവി അന്‍വര്‍ എന്താണെന്ന് ജനങ്ങള്‍ക്കറിയാം. 75,000ലധികം വോട്ടുകള്‍ നേടുമെന്നും 24ാം തീയതി പോരാട്ടം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com