ആവേശക്കടലായി ഇലഞ്ഞിത്തറമേളം; മേളപ്രേമികള്‍ ആര്‍ത്തിരമ്പി, വിഡിയോ

2:45 മുതല്‍ 4:45വരെ രണ്ടുമണിക്കൂര്‍ നീണ്ട മേള വിസ്മയം ആണ് അരങ്ങേറിയത്.
Ilanjithara Melam is a sea of ​​excitement, video
Updated on

തൃശൂര്‍: ഇലഞ്ഞിത്തറയില്‍ മേള ഗോപുരം പൊട്ടിച്ചിതറി ആവേശ കടലില്‍ ആസ്വാദക സഹസ്രങ്ങള്‍. ഉച്ചയ്ക്ക് പറമേക്കാവ് അമ്മയുടെ പൂരം പുറപ്പാടിന് ശേഷം കിഴക്കേ ഗോപുരം വഴി വടക്കുംനാഥ സന്നിധിയില്‍ എത്തിയ ആനകള്‍ ഇലഞ്ഞിച്ചുവട്ടിലെത്തി നിരന്നതോടെ പാണ്ടിയുടെ രൗദ്ര സംഗീതത്തിന് ആദ്യ കൊലുമ്പല്‍.

കിഴക്കൂട്ട് അനിയന്മാരാരുടെ പ്രമാണിത്വത്തില്‍ 250ലേറെ മേള കലാകാരന്മാര്‍ അണിനിരന്ന ലോകത്തിലെ ഏറ്റവും വലിയ സിംഫണി. 2:45 മുതല്‍ 4:45വരെ രണ്ടുമണിക്കൂര്‍ നീണ്ട മേള വിസ്മയം ആണ് അരങ്ങേറിയത്.

ക്ഷേത്ര മതില്‍ക്കാലത്ത് നടക്കുന്ന ഏക പാണ്ടിമേളവും തൃശൂര്‍ പൂരത്തിലെ ഇലഞ്ഞിത്തറമേളമാണ്. പതിവാലത്തില്‍ തുടങ്ങി പാണ്ടിയുടെ രൗദ്ര സംഗീതം കാലങ്ങള്‍ കൊട്ടിക്കയറി കുഴമറിഞ്ഞ കാലവും തകൃതകൃതയും മുട്ടിന്‍മേല്‍ കയറിയ കാലവും കഴിഞ്ഞ് പൊട്ടിത്തെറിച്ചപ്പോള്‍ കോരിത്തരിച്ച് മേളപ്രേമികള്‍ ആര്‍ത്തിരമ്പി. ഗുരുവായൂര്‍ നന്ദനാണ് ഭഗവതിയുടെ തിടമ്പേറ്റിയത് . തുടര്‍ന്ന് കാവില്‍ ഭഗവതി തെക്കേഗോപുരം വഴി തെക്കോട്ടിറങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com