പുതിയ നേതൃത്വത്തെ സ്വീകരിക്കാന്‍ കെപിസിസി; സണ്ണി ജോസഫും സഹഭാരവാഹികളും ഇന്ന് സ്ഥാനമേല്‍ക്കും

രാവിലെ 9.30ന് കെപിസിസി ആസ്ഥാനത്ത് നടക്കുന്ന ലളിതമായ ചടങ്ങിലായിരിക്കും സ്ഥാനാരോഹണം
KPCC Leaders
നിയുക്ത കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എയും സഹഭാരവാഹികളും Facebook
Updated on
1 min read

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന് ഇന്ന് മുതല്‍ പുതിയ നേതൃത്വം. നിയുക്ത കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എയും സഹഭാരവാഹികളും ഇന്ന് സ്ഥാനമേല്‍ക്കും. പി സി വിഷ്ണുനാഥ് എംഎല്‍എ, എ പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവര്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായും ഇന്ന് സ്ഥാനം ഏറ്റെടുക്കും. യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശ് എംപിയും ഇന്ന് ചുമതല ഏറ്റെടുക്കും. രാവിലെ 9.30ന് കെപിസിസി ആസ്ഥാനത്ത് നടക്കുന്ന ലളിതമായ ചടങ്ങിലായിരിക്കും സ്ഥാനാരോഹണം.

മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ നടക്കുന്ന ലളിതമായ ചടങ്ങ് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. കെ സുധാകരന്‍ എംപി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എഐസിസി സെക്രട്ടറിമാര്‍, മുന്‍ കെപിസിസി പ്രസിഡന്റുമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി പ്രസിഡന്റുമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും പങ്കെടുക്കും.

ചുമതല ഏറ്റെടുക്കുന്നതിന് മുമ്പായി അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, പി സി വിഷ്ണുനാഥ് എംഎല്‍എ, എ പി അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവര്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തൃശ്ശൂരില്‍ ലീഡര്‍ കെ കരുണാകരന്റെ സ്മൃതിമണ്ഡപത്തിലും കോട്ടയത്ത് ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലും കൊല്ലത്ത് ആര്‍. ശങ്കറിന്റെ സ്മൃതി മണ്ഡപങ്ങളും നേതാക്കള്‍ സന്ദര്‍ശിച്ചു പുഷ്പാര്‍ച്ചന നടത്തി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെയും ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് തോമസ് തറയിലിനെയും നേതാക്കള്‍ സന്ദര്‍ശിച്ചു. സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് മുമ്പായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണിയെ നിയുക്ത ഭാരവാഹികള്‍ സന്ദര്‍ശിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com