

കോഴിക്കോട്: സൂഫി സംഗീതത്തിനുള്ള പ്രചാരം വർദ്ധിച്ചുവരുന്നതിനെതിരെ കേരളത്തിലെ ഒരു സലഫി സംഘം രംഗത്തെത്തി. സൂഫി സംഗീതം (Sufi Songs ) ഇസ്‌ലാമിക വിരുദ്ധമാണെന്നും യുവാക്കൾക്കിടയിൽ ധാർമ്മിക തകർച്ചയുടെ പ്രധാന കാരണമാണെന്നും അവർ ആരോപിച്ചു.
കേരളത്തിലെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമായ പ്രൂഫ് പോയിന്റിന്റെ ഏറ്റവും പുതിയ ചർച്ചാ വിഷയമായിരുന്നു ‘മതത്തെ നശിപ്പിക്കുന്ന സൂഫി സംഗീതം’ എന്നത്. സലഫി പണ്ഡിതന്മാർ ഒരുമിച്ചിരുന്ന് ഒരു സമകാലിക വിഷയത്തെക്കുറിച്ച് സംസാരിക്കുന്ന സ്ഥലമാണിത്.
സൂഫി സംഗീതത്തിലെ കലാപരമായ ആവിഷ്കാരങ്ങളുടെ പേരിൽ നിരവധി അനിസ്ലാമിക ആശയങ്ങൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് പണ്ഡിതന്മാർ ആരോപിച്ചു. “സമസ്ത, ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകൾ അവരുടെ പരിപാടികളിൽ പ്രത്യേക സെഷനുകൾ സംഘടിപ്പിച്ചുകൊണ്ട് അതിനെ പ്രോത്സാഹിപ്പിക്കുന്നു,” പ്രൂഫ് പോയിന്റിൽ ഷുറൈഹ് സലഫി പറഞ്ഞു.
ഇസ്ലാമിനെ ഉള്ളിൽ നിന്ന് നശിപ്പിക്കാൻ ഷിയകൾ വികസിപ്പിച്ചെടുത്ത ഉപകരണമാണ് സൂഫിസം എന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിൽ നിഷിദ്ധമായ ഒരു ആത്മീയതയാണ് അവർ പ്രോത്സാഹിപ്പിക്കുന്നത്, അല്ലാഹുവും വ്യക്തിയും തമ്മിൽ വ്യത്യാസമില്ലെന്ന് സൂഫികൾ അവകാശപ്പെടുന്നത് ശിർക്ക് (ബഹുദൈവ വിശ്വാസം) ആണ്.
"ആളുകൾ സൂഫി ഗാനങ്ങൾക്ക് പിന്നാലെ പോകുന്നു, സമൂഹത്തിൽ പുതിയ സംഗീതജ്ഞർ ഉയർന്നുവരുന്നു. ഇസ്ലാമിക വേഷവിധാനത്തിൽ പ്രത്യക്ഷപ്പെടുന്നതിനാൽ അവരെ ഇസ്ലാമിന്റെ പ്രതിനിധികളായി ഉയർത്തിക്കൊണ്ടുവരുന്നു," ഷുറൈഹ് സലഫി പറഞ്ഞു. "മറുവശത്ത്, യുവാക്കൾ റാപ്പർമാരുടെ പിന്നാലെ ഓടുന്നു. ശരിയായ വസ്ത്രം പോലുമില്ലാതെ വേദിയിൽ ചില ഗിമ്മിക്കുകൾ ചെയ്യുന്ന ആളുകളെ കേൾക്കാൻ ആയിരക്കണക്കിന് ആളുകൾ കൂടുന്നു," അദ്ദേഹം പറഞ്ഞു.
സലഫികൾക്ക് ഇസ്ലാമിന്റെ ഭംഗി മനസ്സിലാക്കാൻ കഴിയില്ലെന്ന് സൂഫി സംഗീതജ്ഞൻ നാസർ മാലിക് അഭിപ്രായപ്പെട്ടു, , കാരണം അവർ പ്രായോഗികമാക്കുന്നത് യഥാർത്ഥ ആത്മീയ ബന്ധമില്ലാത്ത ആചാരങ്ങളിലും നിയമങ്ങളിലും മാത്രമൂന്നുന്ന മതത്തെയയാണ്.. “2022-ൽ അവരുടെ സമ്മേളനത്തിൽ എന്റെ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് വിസ്ഡം ഗ്രൂപ്പ് സൂഫി സംഗീതത്തിനെതിരായ ആക്രമണം ആരംഭിച്ചതെന്ന് ഞാൻ കരുതുന്നു. പ്രവാചകൻ മുഹമ്മദിന്റെ പ്രിയ ചെറുമകനായ ഇമാം ഹുസൈനെക്കുറിച്ചായിരുന്നു ആ ഗാനം. പ്രവാചക കുടുംബത്തോട് പോലും സലഫികൾ അസഹിഷ്ണുത പുലർത്തുന്നു,” നാസർ മാലിക് പറഞ്ഞു.
"ഇമാം ഹുസൈൻ കൊല്ലപ്പെട്ട കർബല കേരളത്തിലെ മുസ്ലീം കുടുംബങ്ങളിലെ നിരവധി ഗാനങ്ങളുടെ പ്രമേയമായിരുന്നു. പരമ്പരാഗത ഇസ്ലാമിന്റെ പല ഗുണങ്ങളും സലഫികളുടെ വരവോടെ അപ്രത്യക്ഷമായി," അദ്ദേഹം പറഞ്ഞു.
തന്റെ സംഗീതം തന്റെ ആത്മീയ പ്രകടനമാണെന്നും അതിനെ എതിർക്കാൻ ആർക്കും അവകാശമില്ലെന്ന് മാലിക് പറഞ്ഞു. “സലഫികൾക്ക് ഭൂരിപക്ഷവും അധികാരവുമില്ലാത്ത സ്ഥലങ്ങളിൽ അവർ പ്രത്യയശാസ്ത്രപരമായി നമ്മെ ആക്രമിക്കുന്നു. കേരളത്തിൽ അധികാരം ലഭിച്ചിരുന്നെങ്കിൽ അവർ മറ്റെന്തെങ്കിലും ചെയ്യുമായിരുന്നു. അധികാരമില്ലാതിരുന്നിട്ടും അവർ മലപ്പുറത്തെ നാടുകാണിയിലെ ഒരു ദർഗ തകർത്തു,” അദ്ദേഹം ആരോപിച്ചു.
സലഫി പ്രാസംഗികരുടെ നിരുത്തരവാദപരമായ പ്രസംഗം പോലെ, ഇസ്ലാമിനെ ആക്രമിക്കുന്നവർക്ക് ആയുധം നൽകുന്നതൊന്നും സൂഫി സംഗീതജ്ഞർ ചെയ്തിട്ടില്ലെന്ന് നാസർ മാലിക് പറഞ്ഞു. “ഒരു വശത്ത് സംഘപരിവാർ വേടൻ എന്ന റാപ്പറിനെതിരെ രംഗത്തെത്തുന്നത് കാണാം. ഇവിടെ സലഫികൾ നമ്മുടെ നേരെ വരികയാണ്,” അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates