

പൂച്ചയായി മാറാൻ വേണ്ടി 22വയസിനിടെ ശരീരത്തിൽ മാറ്റം വരുത്തിയത് 20 തവണ. സോഷ്യൽമീഡിയയിൽ വൈറലായി ഇറ്റാലിയൻ യുവതി. ചിയാര ഡെൽ അബേറ്റ് എന്ന യുവതിയുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ച.
മുഖം ഉൾപ്പെടെ ശരീരം മുഴുവൻ ടാറ്റൂ പതിപ്പിച്ച് ശരീരത്തിൽ പലവിധ മാറ്റങ്ങൾ സർജറികളിലൂടെ യുവതി ചെയ്തിട്ടുണ്ട്. 11-ാം വയസിലാണ് ചിയാര ആദ്യമായി പിയേഴ്‌സിങ് ചെയ്യുന്നത്. അവിടെ നിന്നാണ് ശരീരത്തിൽ മാറ്റു വരുത്താൻ ആംഭിച്ചത്. ഇപ്പോൾ ശരീരത്തിൽ 72 പിയേഴ്‌സിങ് യുവതി ചെയ്തിട്ടുണ്ട്.
പിളർന്ന നാവ്, വലിപ്പമേറിയ ചുണ്ടുകൾ, ശരീരത്തിലും മുഖത്തും മുഴുവനുമായിട്ടുള്ള ടാറ്റൂ തുടങ്ങി പല വിധത്തിലുള്ള മാറ്റങ്ങളാണ് യുവതി ശരീരത്തിൽ നടത്തിയിരിക്കുന്നത്. കണ്ണുകളുടെയും കൺപോളകളുടെയും മാറ്റത്തിന് ബ്ലെഫറോപ്ലാസ്റ്റിയും ചെയ്തിട്ടുണ്ട്. കൂടാതെ ഐബോൾ ടാറ്റൂ, കൂർത്ത ചെവികൾ, സ്ഥിരമായ ഐലൈനർ എന്നിവയെല്ലാം ശരീരത്തിൽ ചെയ്തിട്ടുണ്ട്.
സുന്ദരിയായ ഒരു 'പൂച്ചസ്ത്രീ' ആവാനാണ് ആഗ്രഹിക്കുന്നതെന്ന് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ യുവതി വ്യക്തമാക്കി. എന്നാൽ അതിന് ഇനിയുടെ ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട് അതിനു വേണ്ടിയുള്ള ശ്രമത്തിലാണ് താനെന്നും യുവതി വിഡിയോയിൽ പറഞ്ഞു.
ശരീരത്തിൽ മാറ്റങ്ങൾ വരുത്താനായി സർജറികൾ ചെയ്യുമ്പോൾ വേദന ഉണ്ടാകാറുണ്ട്. എന്നാൽ ആ വേദന താൽക്കാലികമാണ്. അതുകൊണ്ട് തന്നെ അത് കാര്യമാക്കുന്നില്ലെന്നും യുവതി വിഡിയോയിൽ പറഞ്ഞു. യുവതിയുടെ ചിത്രങ്ങളും വിഡിയോയും വൈറലായതിന് പിന്നാലെ നിരവധി വിമർശനങ്ങളും ഉയർന്നു. എന്തിനാണ് ശരീരത്തിൽ ഇത്തരത്തിൽ മാറ്റങ്ങൾ വരുത്തി വികൃതമാക്കുന്നതെന്നായിരുന്നു പലരുടെയും കുറ്റപ്പെടുത്തൽ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates