ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാളയായി അമേരിക്കയിലെ ആറ് വയസ്സുകാരൻ റോമിയോ ഗിന്നസ് ബുക്ക് റെക്കോർഡ്‌സിൽ ഇടം പിടിച്ചു. ഒറിഗോണിലെ മൃഗസംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന റോമിയോയ്‌ക്ക് ആറ് അടി 4.5 ഇഞ്ചാണ് ഉയരം. മുൻ റെക്കോർഡ് ജേതാവ് ടോണിയെ മൂന്ന് ഇഞ്ചിനാണ് റോമിയോ മറികടന്നത്. മിസ്റ്റി മൂർ ആണ് റോമിയോയുടെ നിലവിലെ ഉടമ. വലിയ ശരീരമാണെങ്കിലും സൗമ്യ പ്രിയനാണ് റോമിയോ എന്ന് ഉടമ പറയുന്നു.
വെറും 10 ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് അവറുശാലയിൽ തള്ളിയ റോമിയോയെ മൂർ തങ്ങളുടെ സംരക്ഷണ കേന്ദ്രത്തിൽ എത്തിക്കുന്നത്. ഫാമുകളിൽ ഇത്തരത്തിലുണ്ടാകുന്ന കാളകളെ അറവുശാലകൾക്ക് നൽകാറാണ് പതിവ്. അവയെ വെറും ഉൽപ്പന്നമായാണ് കാണുകയെന്നും മൂർ പറയുന്നു. അവന് മെച്ചപ്പെട്ട സാഹചര്യം ഒരുക്കുകയെന്നാതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അവന്‍റെ ബുദ്ധിയും സംവേദനക്ഷമതയും സൗന്ദര്യവും കാരണം റോമിയോ എന്ന പേര് അവന് വളരെ അധികം യോജിക്കുന്നുവെന്നും മൂർ പറഞ്ഞു. ആപ്പിളും പഴവുമാണ് ഇഷ്ട വിഭവങ്ങൾ. ധാന്യങ്ങൾ കൂടാതെ ദിവസവും 100 പൗണ്ട് (45 കിലോ) പുല്ലാണ് റോമിയോ കഴിക്കുന്നത്. കാളക്കുട്ടന്റെ ഉയരത്തിന് അനുസരിച്ച് പ്രത്യേകം ഷെൽട്ടറുകളും ആവശ്യമാണ്.
അതേസമയം മൃഗാശുപത്രികളിൽ അവനെ പോലുള്ള കാളകളെ കൈകാര്യം ചെയ്യാനുള്ള ഉപകരണങ്ങൾ ഇല്ലാത്തതിനാൽ അടിയന്തര സാഹചര്യങ്ങളിൽ അവന് സഹായം നൽകുന്നത് ബുദ്ധിമുട്ടുള്ളതാണ്. റോമിയോയുടെ പരിപാലനത്തിന് ധനസമാഹരണം നടത്താറുണ്ടെന്നും അവർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates