'സ്വയം സുഖപ്പെടുത്തുന്ന' ലോഹം; വിള്ളൽ 40 മിനിറ്റുകൊണ്ട് യോജിച്ചു, പുതിയ കണ്ടുപിടിത്തം 

ലോഹങ്ങൾക്ക് സ്വയം സുഖപ്പെടുത്താനാകുമെന്ന് ശാസ്ത്രജ്ഞർ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ലോഹങ്ങൾക്ക് സ്വയം സുഖപ്പെടുത്താനാകുമെന്ന് പുതിയ കണ്ടെത്തൽ. യുഎസ്സിലെ സാൻഡിയ നാഷ്‌ണൽ ലബോറട്ടോറീസ് ആന്റ് ടെക്‌സാസ് എഎം യൂണിവേഴ്‌സിറ്റി, ജേണൽ നേച്ചറിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പൊട്ടിയ ലോഹകഷ്ണങ്ങൾ മിനിറ്റുകൊണ്ട് ഒന്നായതായി കണ്ടെത്തിയെന്നാണ് ശാസ്‌ത്രജ്ഞരുടെ വാദം. നാനോമീറ്റർ വ്യത്യാസത്തിലാണ് വിള്ളൽ യോജിച്ചത്. ഇത് വളരെ അത്ഭുതകരമായി തോന്നിയെന്നും സാൻഡിയയിലെ ശാസ്‌ത്രജ്ഞൻ ബ്രാഡ് ബോയസ് പറഞ്ഞു.

'നാനോസ്കെയിൽ വലിപ്പത്തിലുള്ള വിള്ളലുകൾ ലോഹങ്ങൾക്ക് സ്വയം സുഖപ്പെടുത്താനുള്ള സ്വഭാവിക കഴിവുണ്ടെന്ന് ഞങ്ങൾ കണ്ടെത്തി. ഇത് ഒരുപക്ഷേ വിള്ളൽ ഉണ്ടാകുമ്പോൾ സ്വയം ശരിയാകുന്ന എഞ്ചിനുകളുടെയോ പാലങ്ങളുടെയോ വിമാനങ്ങളുടെയോ കാലത്തിലേക്ക് നമ്മളെ നയിച്ചേക്കാം. പ്ലാസ്റ്റിക് പോലുള്ള സ്വയം സുഖപ്പെടുത്തുന്ന വസ്‌തുക്കൾ ശാസ്ത്രജ്ഞർ വികസിപ്പിച്ചിട്ടുണ്ടെങ്കിലും സ്വയം സുഖപ്പെടുത്തുന്ന ലോഹങ്ങൾ എന്നും ശാസ്‌ത്രജ്ഞരുടെ സങ്കൽപ്പം മാത്രമായി നിലനിൽക്കുന്നതായിരുന്നു.  ലോഹങ്ങളിൽ വിള്ളൽ കണ്ടെത്തിയപ്പോൾ അത് വലുതാകുമെന്നാണ് കരുതിയത്. സംഭവിച്ചത് മറിച്ചാണ്'.- ബ്രാഡ് ബോയസ് പറഞ്ഞു

യുഎസ്സിലെ എനർജി ഫെസിലിറ്റി വിഭാഗത്തിൽ നടത്തിയ പരീക്ഷണത്തിലാണ് പുതിയ കണ്ടുപിടിത്തം. 'ഒരു നാനോസ്കെയിൽ വലിപ്പമുള്ള പ്ലാറ്റിനത്തിൽ വിള്ളൽ ഉണ്ടാകുന്നതും അത് വ്യാപിക്കുന്നതും വിലയിരുത്തുന്നതായിരുന്നു പരീക്ഷണം. ലോഹങ്ങക്കുള്ളിൽ സെക്കൻഡിൽ 200 തവണ വലുപ്പത്തിൽ കാണാൻ കഴിയുന്ന പ്രത്യേക ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ചായിരുന്നു പരീക്ഷണം. 40 മിനിറ്റുകൊണ്ട് വിള്ളൽ ഉണ്ടായതിന്റെ ഒരറ്റം സ്വയം യോജിക്കുന്നു എന്ന് കണ്ടെത്തി. അതേസമയം മറ്റൊരു വശത്ത് വിള്ളൽ ഉണ്ടാകുന്നതും കണ്ടെത്തി. അതിനെ "അഭൂതപൂർവമായ ഉൾക്കാഴ്ച" എന്ന് വിളിക്കുന്നു'- ബ്രാഡ് ബോയസ് കൂട്ടിച്ചേർത്തു.

ലോഹങ്ങൾ സ്വയം സുഖപ്പെടുന്നു എന്ന പ്രതിഭാസത്തെ കുറിച്ച് 2013ൽ മൈകിൾ ഡംകോവിച്ച് പ്രദ്ധീകരിച്ച ജോണലിൽ സൂചിപ്പിച്ചിരുന്നു. പുതിയ പഠനം തന്നെ വളരെയധികം സന്തോപ്പിക്കുന്നതാണെന്ന് മൈകിൾ പറഞ്ഞു. പിന്നീട് അദ്ദേഹം ഒരു കമ്പ്യൂട്ടർ മോഡലിൽ പരീക്ഷണം പുനർനിർമ്മിച്ചു. ഈ പ്രതിഭാസം വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം സിദ്ധാന്തിച്ച അതേ പ്രതിഭാസമാണെന്ന് സ്ഥിരീകരിച്ചു. എന്നാൽ എഞ്ചിനീയറിങ് മേഖലയിൽ വിപ്ലവം സൃഷ്‌ടിക്കാൻ കഴിയുന്ന ഈ പ്രതിഭാസം പ്രായോ​ഗികതലത്തിൽ എത്തിക്കുന്നതുൾപ്പെടെ കൂടുതൽ പഠനം ആവശ്യമാണെന്ന് ശാസ്‌ത്രജ്ഞർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com