

വിദേശമാണെന്നും സ്വദേശമാണെങ്കിലും ദരിദ്രരില്ലാത്ത നാടും നഗരവുമില്ല. തൊഴിലെടുക്കാന്‍ യുവതലമുറ ഏറ്റവും കൂടുതല്‍ സ്വപ്‌നം കാണുന്ന വിദേശ രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്ക. അമേരിക്കയിലെ പ്രധാനപ്പെട്ട നഗരമായ ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു ദയനീയ കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയെ ഭയപ്പെടുത്തുന്നത്.
സബ് വേ സ്റ്റേഷന്റെ മലിനമായി കിടക്കുന്ന ഒരു മൂലയില്‍ ബ്ലാങ്കറ്റ് പുതച്ചു കിടക്കുന്ന ഒരു മനുഷ്യനാണ് വിഡിയോയില്‍. ദൂരെ നിന്നു നോക്കിയാല്‍ തൂണികൂട്ടിയിട്ടിരിക്കുകയാണെന്ന് തോന്നും. അടുത്തേക്ക് വരുമ്പോള്‍ പുതപ്പിനുള്ളിൽ നിന്നും ഒന്ന് രണ്ട് എലികള്‍ പാഞ്ഞു പോകുന്നത് കണ്ട് വഴിയാത്രക്കാന്‍ ബ്ലാങ്കറ്റ് പുതച്ചു കിടക്കുന്നയാളുടെ അടുത്തേക്ക് ചെന്ന് വിളിക്കുമ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കാണുന്നത്.
വഴിയാത്രക്കാരന്റെ വിളി കേട്ട് കിടക്കുന്നയാള്‍ പുതപ്പ് മാറ്റുമ്പോള്‍ ഒരു കൂട്ടം എലികള്‍ കൂട്ടത്തോടെ അതിനുള്ളില്‍ നിന്നും ഓടുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോ ദശലക്ഷണക്കണക്കിന് ആളുകളാണ് കണ്ടത്. വിഡിയോയ്ക്ക് താഴെ വന്‍തോതിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. സമ്പന്ന രാജ്യങ്ങളിലെ വര്‍ധിച്ചു വരുന്ന വാടകയും ജീവിത ചിലവും മറ്റ് നികുതികളും താങ്ങാനാവാതെ ദരിദ്രരായ നിരവധി ആളുകള്‍ ഇത്തരത്തില്‍ തെരുവുകളില്‍ അഭയം തേടുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. 'യുദ്ധത്തിന് പണമുണ്ട് എന്നാല്‍ രാജ്യത്തെ ദരിദ്രരുടെ രണ്ട് പാക്ക് വയറു നിറയ്ക്കാന്‍ പണമില്ലെ'ന്നായിരുന്നു ഒരാളുടെ പ്രതികരണം. 'ബൈഡന്‍ പണമെല്ലാം യുക്രൈനു കൊടുത്തു'വെന്നും മറ്റൊരാള്‍ വിമര്‍ശിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates