രണ്ട് വർഷത്തെ ഏകാന്തവാസത്തിനിടെ ഗർഭിണിയായി, അവസാനം മോമോയുടെ കുഞ്ഞിന്റെ അച്ഛനെ കണ്ടെത്തി

2021 ഫെബ്രുവരിയിലാണ് മോമോ എന്ന ഗിബ്ബൺ കുരങ്ങ് ഗർഭിണിയായത്. ഡിഎൻഎ പരിശോധനയിലൂടെയാണ് അച്ഛനെ കണ്ടെത്തിയത്. 
മോമോയുടെ കുഞ്ഞിന്റെ അച്ഛനെ കണ്ടെത്തി
മോമോയുടെ കുഞ്ഞിന്റെ അച്ഛനെ കണ്ടെത്തി
Updated on
1 min read

ടുവിൽ മോമോയുടെ ദിവ്യ ഗർഭത്തിന്റെ ഉത്തരവാദിയെ കണ്ടെത്തിയ സന്തോഷത്തിലാണ് ജപ്പാനിലെ സൈകായി നാഷ്‌ണൽ പാർക്ക് കുജുകുഷിമ മൃഗശാല അധികൃതർ. രണ്ട് വർഷമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് തങ്ങളെ കുഴപ്പിച്ച ഈ ഗർഭക്കേസ് മൃഗശാല അധികൃതർ പരിഹരിച്ചത്. 2021 ഫെബ്രുവരിയിലാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ജപ്പാനിലെ സൈകായി നാഷ്‌ണൽ പാർക്ക് കുജുകുഷിമ സൂ ആന്റ് ബൊട്ടാണിക്കൽ ഗാർഡനിലുണ്ടായിരുന്ന 12കാരിയായ മോമോ എന്ന ഗിബ്ബൺ കുരങ്ങ് ഗർഭിണിയായി. അതിൽ ഇത്ര അതിശയിക്കാൻ എന്താണ് എന്നല്ലേ... ‌രണ്ട് വർഷമായി ഏകാന്തത വാസത്തിലായിരുന്നു മോമോ. പിന്നെ എങ്ങനെ മോമോ ഗർഭിണിയായി എന്ന് ആലോചിച്ച് മൃഗശാല അധികൃതരുടെ തല പുകഞ്ഞു.

രണ്ട് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ആ രഹസ്യത്തിന്റെ ചുരുളഴിഞ്ഞത്. മോമയുടെ കൂടിന് സമീപത്ത് നാല് ഗിബ്ബൺ കുരങ്ങുകൾ കൂടി പാർത്തിരുന്നു. ഇവരിലാണ് എന്ന് അറിയാൻ അധികൃതർ ഡിഎൻഎ പരിശോധന നടത്തി. പരിശോധനയിൽ 34കാരനായ ഇറ്റോ എന്ന ഗിബ്ബൺ കുരങ്ങാണ് അച്ഛനെന്ന് കണ്ടെത്തി. എന്നാലും ഇതെങ്ങനെ എന്ന ചോദ്യം ബാക്കിയായി. അത് സംബന്ധിച്ചുള്ള അന്വേഷണം ചെന്നെത്തിയത് ഗിബ്ബണികളെ കാണാനായി സഞ്ചാരിക്ക് വേണ്ടി നിർമിച്ച പ്രത്യേക പ്രവേശന കവാടത്തിലാണ്.

ഈ ഇടനാഴി സുഷിരങ്ങളുള്ള ബോർഡ് ഉപയോഗിച്ചാണ് വേർതിരിച്ചിരിക്കുന്നത്. 9 മില്ലിമീറ്റർ വ്യാസമുള്ള ദ്വാരങ്ങൾ ഈ ബോർഡിനുള്ളതായി മൃഗശാല അധികൃതർ പറയുന്നു. പ്രദർശനത്തിനായി കൊണ്ടു പോകുന്നതിനിടെ ഈ വിടവുപയോഗിച്ചായിരിക്കാം ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. വിടവ് കണ്ടെത്തിയതിന് പിന്നാലെ അധികൃതർ അത് അടച്ചു. എന്നാൽ, മോമോയ്ക്കും കുഞ്ഞിനും ഇറ്റോയോടൊപ്പം കഴിയാനുള്ള സാഹചര്യമൊരുക്കുമെന്നും അതിനായി ഇരുവരെയും ആദ്യം പരസ്പരം പരിചയപ്പെടുത്തേണ്ടതുണ്ടെന്ന് മൃഗശാല അധികൃതർ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com