അപൂര്‍വ രോഗം, 47 കാരന്‍ ജീവിക്കുന്നത് 5 വൃക്കകളുമായി; നാലെണ്ണം പ്രവര്‍ത്തന രഹിതം

15ാം വയസ്സുമുതല്‍ അപൂര്‍വ രോഗത്തിന്റെ പിടിയിലായ ഇദ്ദേഹത്തിനു 2010ലും 2012ലും വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.
47-year-old DRDO scientist gets rare third kidney transplant, now lives with five kidneys
ദേവേന്ദ്ര ബരേല്‍വാര്‍ വിഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

ന്യൂഡല്‍ഹി: അപൂര്‍വ വൃക്കരോഗം ബാധിച്ച 47കാരന്‍ ജീവിക്കുന്നത് 5 വൃക്കയുമായി. ദേവേന്ദ്ര ബരേല്‍വാര്‍ എന്നയാള്‍ക്കു ഫരീദാബാദ് അമൃത ആശുപത്രിയില്‍ അഞ്ചാമത്തെ വൃക്ക വച്ചുപിടിപ്പിച്ചു.

15ാം വയസ്സുമുതല്‍ അപൂര്‍വ രോഗത്തിന്റെ പിടിയിലായ ഇദ്ദേഹത്തിനു 2010ലും 2012ലും വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ഇതു രണ്ടും പരാജയപ്പെട്ടു. തുടര്‍ന്നാണ് ഏതാനും ആഴ്ച മുന്‍പ് അമൃതയില്‍ മൂന്നാമതും വൃക്ക മാറ്റിവയ്ക്കലിനു വിധേയനായത്. ശരീരത്തിലെ 5 വൃക്കകളില്‍ നാലെണ്ണം പ്രവര്‍ത്തനരഹിതമാണ്. രണ്ടെണ്ണം സ്വന്തം വൃക്കയും മറ്റു രണ്ടെണ്ണം മുമ്പ് തുന്നിച്ചേര്‍ത്തതും.

ഡിആര്‍ഡിഒ ശാസ്ത്രജ്ഞനാണ് ദേവേന്ദ്ര ബാര്‍ലെവാര്‍. ജനുവരി 8നാണ് മൂന്നാമത് വൃക്ക മാറ്റിവയ്ക്കല്‍ നടത്തിയത്. മസ്തിഷ്‌ക മരണം സംഭവിച്ച 50 വയസുള്ള ഒരു കര്‍ഷകന്റെ കുടുംബം വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് ഈ ശസ്ത്രക്രിയ സാധ്യമായത്.

ഈ കേസ് അസാധാരണ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് യൂറോളജിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.അഹമ്മദ് കമാല്‍ പറഞ്ഞു. ഇപ്പോള്‍ സ്വതന്ത്രമായ രീതിയില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയുന്നുണ്ടെന്നും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെട്ടുവെന്നും ദേവേന്ദ്ര ബാര്‍ലെവാര്‍ പറഞ്ഞു. അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു.

എന്നാല്‍ പ്രവര്‍ത്തന രഹിതമായ ഒന്നിലധികം വൃക്കകള്‍ ഗുരുതരമായ രോഗപ്രതിരോധ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് ശസ്ത്രക്രിയയുടെ ആദ്യഘട്ടത്തില്‍ വെല്ലുവിളിയുയര്‍ത്തിയെന്നും നെഫ്രോളജി സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. കുനാല്‍ ഗാന്ധി പറഞ്ഞു. ശസ്ത്രകിയയ്ക്കു ശേഷവും ഇതില്‍ ചികിത്സ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com