മിച്ചം വരുന്ന ഭക്ഷണമെല്ലാം ശേഖരിക്കും, അന്നമൂട്ടുന്നത് രണ്ടായിരത്തോളം ആളുകളെ; ഒന്‍പത് വര്‍ഷമായി വിശപ്പകറ്റാന്‍ പാഞ്ഞെത്തുന്ന ഹൈദരാബാദി ടെക്കി  

ഹോട്ടെലുകളുകളിലും ആഘോഷപരിപാടികളിലും മിച്ചം വരുന്ന ഭക്ഷണം പാഴാക്കിക്കളയാതെ അത് ആവശ്യക്കാരിലേക്കെത്തിക്കുകയാണ് മഹേശ്വര്‍ റാവു എന്ന യുവാവ്
മഹേശ്വര്‍ റാവു / എഎന്‍ഐ
മഹേശ്വര്‍ റാവു / എഎന്‍ഐ
Updated on
1 min read

ഡോണ്ട് വേസ്റ്റ് ഫുഡ് (ഭക്ഷണം പാഴാക്കരുത്) എന്ന സംരംഭത്തിലൂടെ ദരിദ്രരായ ആളുകള്‍ക്ക് അന്നവുമായി പാഞ്ഞെത്തുകയാണ് ഈ ടെക്കി. ഹോട്ടെലുകളുകളിലും ആഘോഷപരിപാടികളിലും മിച്ചം വരുന്ന ഭക്ഷണം പാഴാക്കിക്കളയാതെ അത് ആവശ്യക്കാരിലേക്കെത്തിക്കുകയാണ് മഹേശ്വര്‍ റാവു എന്ന യുവാവ്. ഇന്ന് പ്രതിദിനം രണ്ടായിരത്തോളം ആളുകളുടെ വിശപ്പകറ്റാന്‍ മഹേശ്വറിന് കഴിയുന്നുണ്ട്.

ബിടെക്ക് പഠനത്തിനായാണ് മഹേശ്വര്‍ ഹൈദരാബാദില്‍ എത്തിയത്. പഠിനത്തോടൊപ്പം കാറ്ററിങ് കമ്പനിയില്‍ പാര്‍ട്ട്‌ടൈം ആയി ജോലിക്ക് പോയ്ത്തുടങ്ങിയപ്പോഴാണ് ദിവസവും ധാരാളം ഭക്ഷണം പാഴാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ഇവ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കാന്‍ മഹേശ്വര്‍ തീരുമാനിച്ചു. 2011ലാണ് വലിയ പാര്‍ട്ടികളും മറ്റും നടക്കുംമ്പോള്‍ മിച്ചംവരുന്ന ഭക്ഷണം ശേഖരിച്ച് പാവപ്പെട്ട ആളുകള്‍ക്ക് എത്തിക്കാന്‍ തുടങ്ങിയത്. ഇത്തരം പാര്‍ട്ടികള്‍ എന്നും നടക്കാത്തതിനാല്‍ ഹോട്ടലുകളുമായി കരാറുണ്ടാക്കി. ഇപ്പോള്‍ ദിവസവും 2000ആളുകള്‍ക്ക് ഭക്ഷണം എത്തിക്കാനാകുന്ന സ്ഥിതി ഉണ്ടെന്ന് മഹേശ്വര്‍ പറയുന്നു.

തുടക്കത്തില്‍ പല വിമര്‍ശനങ്ങളും ഉയര്‍ന്നെങ്കിലും ചില സുഹൃത്തുക്കളെ ഒപ്പം ചേര്‍ത്ത് തെരുവിലെ ആളുകള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ തുടങ്ങുകയായിരുന്നെന്ന് മഹേശ്വര്‍ പറയുന്നു. ആഹാരത്തിനായി കുട്ടിക്കാലത്ത് ബുദ്ധിമുട്ടിയ ഓര്‍മ്മയാണ് ആരും പട്ടിണികിടക്കരുതെന്ന സ്വപ്‌നത്തിനായി പ്രവര്‍ത്തിക്കാന്‍ മഹേശ്വറിന് പ്രേരണയായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com