

ഹൃദയത്തിൽ പേസ്മേക്കർ ഘടിപ്പിച്ച് എവറസ്റ്റ് കീഴടക്കാനെത്തിയ ഇന്ത്യക്കാരി നേപ്പാളിലെ ബെയ്‌സ് ക്യാമ്പിൽ മരണത്തിനു കീഴടങ്ങി.സൂസെൻ ലിയോപോൾഡിന ജീസസ് (59) ആണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ 5800 മീറ്റർ ആയപ്പോഴേക്കും മരണത്തിന് കീഴടങ്ങിയത്. എവറസ്റ്റ് ബേസ് ക്യാമ്പിലെ പരിശീലനത്തിനിടെ ബുധനാഴ്‌ച സുസെയിന് ദേഹാസ്വസ്ഥ്യമനുഭവപ്പെടുകയായിരുന്നു. പേസ്മേക്കറുമായി എവറസ്റ്റ് കീഴടക്കുന്ന ഏഷ്യയിലെ ആദ്യ വനിതയാവുക എന്നതായിരുന്നു സുസെയിന്റെ ലക്ഷ്യം.
ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സൂസെൻ ചികിത്സക്കിടെയാണ് മരിച്ചത്. ബേസ് ക്യാമ്പില്‍ നിന്ന് 250 മീറ്റര്‍ മുകളിലുള്ള ക്രോംപ്റ്റന്‍ പോയിന്റ് വരെ എത്താന്‍ സൂസെയ്ന്‍ അഞ്ചിലധികം മണിക്കൂര്‍ എടുത്തതോടെ ഇവര്‍ക്ക് പര്‍വതാരോഹണം സാധ്യമല്ലെന്ന് അധികൃതര്‍ ടൂറിസം വകുപ്പിനെ അറിയിച്ചു.
ദൗത്യത്തില്‍നിന്ന് പിന്മാറണമെന്ന് അധികൃതര്‍ സൂസെയ്നോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയ്യാറായില്ല. കൊടുമുടി കയറാന്‍ ഫീസടച്ച് അനുമതി തേടിയ താന്‍ അത് പൂര്‍ത്തിയാക്കുമെന്നായിരുന്നു അവരുടെ മറുപടി. പിന്നീട് ഭക്ഷണം ഇറക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമുണ്ടായതോടെ സൂസെയ്നെ ഹെലികോപ്റ്റര്‍ മാര്‍ഗം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates