കടൽ ജീവിയുടെ ശരീരത്തിൽ ട്രംപിന്റെ പേര് പച്ച കുത്തി; മിണ്ടാപ്രാണിയോട് കൊടും ക്രൂരത; ആളെ കണ്ടെത്തിയാൽ പ്രതിഫലം 3,668,968 രൂപ (വീഡിയോ)

കടൽ ജീവിയുടെ ശരീരത്തിൽ ട്രംപിന്റെ പേര് പച്ച കുത്തി; മിണ്ടാപ്രാണിയോട് കൊടും ക്രൂരത; ആളെ കണ്ടെത്തിയാൽ പ്രതിഫലം 3,668,968 രൂപ
മാനറ്റിയുടെ ശരീരത്തിൽ ട്രംപ് എന്നെഴുതിയ നിലയിൽ/ ട്വിറ്റർ
മാനറ്റിയുടെ ശരീരത്തിൽ ട്രംപ് എന്നെഴുതിയ നിലയിൽ/ ട്വിറ്റർ
Updated on
1 min read

ന്യൂയോർക്ക്: കടൽ ജീവിയുടെ ശരീരത്തിൽ അമേരിക്കൻ പ്രസിഡന്റ്
ഡോണൾഡ് ട്രംപിന്റെ പേര് പച്ച കുത്തിയ നിലയിൽ! കടൽ സസ്തനിയായ മാനറ്റിയുടെ ശരീരത്തിലാണ് ട്രംപിന്റെ പേരെഴുതിയുള്ള ക്രൂരത. മിണ്ടാപ്രാണിയോട് ഇത്തരത്തിൽ ക്രൂരത കാട്ടിയ വ്യക്തിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ വനം വകുപ്പ്. 

ഫ്ലോറിഡയിലെ ഹോമോസാസ നദിയിൽ കണ്ടെത്തിയ മാനറ്റിയുടെ ശരീരത്തിലാണ് ട്രംപ് എന്ന് എഴുതിയിരിക്കുന്നത്. ഇവയുടെ തൊലിപ്പുറത്ത് വളരുന്ന ഒരുതരം പായലിലാണ് ട്രംപ് എന്ന് എഴുതിയിരിക്കുന്നത്. അമേരിക്കയിലെ സംരക്ഷിത മൃഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ് മാനറ്റി. സാധു മൃഗമായ ഇവയെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 

ഇതിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇതു ചെയ്ത വ്യക്തിയെ കണ്ടെത്തുന്നവർക്ക് 5000 യുഎസ് ഡോളർ (3,668,968 രൂപ) ആണ് പ്രതിഫലം നൽകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ട്രംപും അനുയായികളും വൻ വിവാദത്തിൽ ഉൾപ്പെട്ടിരിക്കുന്നതിനിടെയാണ് മറ്റൊരു വിവാദം കൂടി ഉയരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com