ബുർജ് ഖലീഫയുടെ മുകളിൽ നിന്ന് പരസ്യത്തിൽ അഭിനയിച്ചത് എയർഹോസ്റ്റസോ? ആരാണ് നിക്കോളെ ലുഡ്വിക് സ്മിത്ത്! 

സാഹസികതയെ പ്രണയിക്കുന്ന നിക്കോളെ വേൾഡ് ട്രാവലർ, സ്‌കൈഡൈവർ, യോഗ പരിശീലക, ഹൈക്കർ എന്നെല്ലാമാണ് സ്വയം വിശേഷിപ്പിക്കുന്നത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
2 min read

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ നെറുകയിൽ നിന്ന് ചിത്രീകരിച്ച എമിറേറ്റ്‌സ് എയർലൈൻസിന്റെ പരസ്യ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ബ്രിട്ടനിലെ യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് യുഎഇയെ ഒഴിവാക്കിയ ആഘോഷം പങ്കുവയ്ക്കുന്നതായിരുന്നു എയർലൈനിന്റെ പരസ്യ പ്ലക്കാർഡുകൾ പ്രദർശിപ്പിക്കുന്ന വിഡിയോ. 828 മീറ്റർ അടി ഉയരമുള്ള ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ മുകളിൽ നിന്നത് ആരെന്ന് അറിയാനുള്ള തിരച്ചിലായിരുന്നു പിന്നെ. 

സ്‌കൈ ഡൈവിംഗ് താരമായ നിക്കോളെ ലുഡ്വിക് സ്മിത്താണ് പരസ്യ ചിത്രത്തിൽ എയർഹോസ്റ്റസായി അഭിനയിച്ചിട്ടുള്ളത്. സാഹസികതയെ പ്രണയിക്കുന്ന നിക്കോളെ വേൾഡ് ട്രാവലർ, സ്‌കൈഡൈവർ, യോഗ പരിശീലക, ഹൈക്കർ, സാഹസിക ഇഷ്ടപ്പെടുന്നവൾ എന്നാണ് ഇൻസ്റ്റഗ്രാമിൽ സ്വയം വിശേഷിപ്പിക്കുന്നത്. ജീവിതം ഒന്നുകിൽ ധീരമായ സാഹസികതയാണ് അല്ലെങ്കിൽ ഒന്നുമില്ല എന്ന ഹെലൻ കെല്ലറുടെ വാചകവും ഇതിനോടൊപ്പം ചേർത്തിട്ടുണ്ട്. 

കർശന സുരക്ഷ ഉറപ്പാക്കികൊണ്ടായിരുന്നു പരസ്യ വിഡിയോ ചിത്രീകരണം. എമിറേറ്റ്സിന്റെ എയർഹോസ്റ്റസുമാരെത്തന്നെയാണ് ആദ്യം സമീപിച്ചതെങ്കിലും പിന്നീട് സുരക്ഷ മുന്നിൽക്കണ്ട് പരിചയ സമ്പന്നയായ സ്‍കൈ ഡൈവറെ ഇതിനായി തെരഞ്ഞെടുക്കുകയായിരുന്നു.

ബുർജ് ഖലീഫയുടെ മുകളിൽ സുരക്ഷിതമായി നിൽക്കാൻ ഒരു പ്ലാറ്റ്ഫോമും ചെറിയൊരു തൂണും ഉറപ്പിച്ചു. ഈ തൂണൂമായും  നിക്കോൾ സ്‍മിത്തിനെ ബന്ധിപ്പിച്ചിരുന്നു. പുറമേ ക്യാമറയിൽ പതിയാത്ത വിധത്തിൽ എമിറേറ്റ്സിന്റെ യൂണിഫോമിനടിയിലൂടെയാണ് ഇത് സജ്ജമാക്കിയത്. രാവിലെയുള്ള സൂര്യപ്രകാശം ലഭിക്കുന്നതിനായി സൂര്യോദയത്തിൽ തന്നെ ചിത്രീകരണം ആരംഭിച്ചു. ഒരൊറ്റ ഡ്രോൺ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ പൂർണമായും ചിത്രീകരിച്ചത്. ലോകത്തിന്റെ ഉച്ചിയിൽ നിന്ന് ചിത്രീകരിച്ച പരസ്യത്തിന്റെ പിന്നാമ്പുറ കാഴ്ചകളും എമറൈറ്റ്സ് പുറത്തുവിട്ടിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com