ഫ്ലോറിഡ : ഒമ്പതു വയസ്സുകാരിക്കു നേരെ കൂറ്റൻ കാട്ടുപോത്തിന്റെ ആക്രമണം. ആയിരം കിലോയോളം ഭാരമുള്ള ഒരു കൂറ്റൻ കാട്ടുപോത്ത് പെൺകുട്ടിയെ കൊമ്പിൽ തൂക്കി വായുവിലേക്ക് ചുഴറ്റിയെറിയുകയായിരുന്നു. യെല്ലോ സ്റ്റോൺ ദേശീയോദ്യാനം സന്ദർശിക്കാനെത്തിയ ഒമ്പതുകാരിക്കാണ് കാട്ടുപോത്തിന്റെ ആകസ്മികമായ ആക്രമണത്തിൽ പരിക്കേറ്റത്.
കുടുംബാംഗങ്ങളോടൊപ്പം ഫ്ലോറിഡയിൽ നിന്നും യെല്ലോസ്റ്റോൺ ദേശിയോദ്യാനം സന്ദർശിക്കാനെത്തിയതായിരുന്നു പെൺകുട്ടി. പെൺകുട്ടിയും കുടുംബാംഗങ്ങളും അടങ്ങുന്ന സംഘം കാട്ടുപോത്തിനെ നിരീക്ഷിച്ചുകൊണ്ടു നിൽക്കുകയായിരുന്നു. പെട്ടന്നാണ് കാട്ടുപോത്ത് പ്രകോപിതനായി പാഞ്ഞടുത്തത്. പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്നവർ ഓടി മാറിയെങ്കിലും കുട്ടിക്ക് മാറാൻ സാധിച്ചില്ല.
കുതിച്ച് പാഞ്ഞെത്തിയ കാട്ടുപോത്ത് കുട്ടിയെ കൊമ്പിൽ കുത്തി വലിച്ചെറിയുകയായിരുന്നു. കുഞ്ഞിന് ഗുരുതരമായ പരിക്കുകളൊന്നുമില്ലെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന ഹേയ്‌ലി ഡേയ്ടൺ എന്നയാളാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. കാട്ടുപോത്തിന്റെ ആവാസസ്ഥലത്ത് അതിക്രമിച്ച് കയറിയതിനാലാകാം അത് പ്രകോപിതനായതെന്നാണ് നിഗമനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates