

ജലന്ധര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം സഹിക്കാന്‍ കഴിയാതെ ഇവിടെയിതാ ഒരു സ്ഥാനാർഥി പൊട്ടിക്കരയുന്നു. തന്നെ കാണാനെത്തിയ മാധ്യമ പ്രവര്‍ത്തകന്റെ മുന്നിലാണ് പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി നീട്ടു ഷത്രേൻ വാല കരഞ്ഞു പോയത്.
വന്‍ വിജയം പ്രതീക്ഷിച്ചല്ല നീട്ടു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. ഫലം വന്നപ്പോള്‍ നീട്ടുവിന് ലഭിച്ചത് വെറും അഞ്ച് വോട്ട്. അഞ്ച് വോട്ട് കിട്ടിയതിന്റെ സങ്കടമാണ് നീട്ടുവിനെ കരയിച്ചതെന്ന് കരുതിയാല്‍ തെറ്റി. ഒമ്പത് കുടുംബാംഗങ്ങള്‍ ഉള്ള തന്റെ വീട്ടിലെ നാലു പേര്‍ തന്നോട് വഞ്ചന കാട്ടിയെന്നതാണ് നീട്ടുവിനെ കരയിച്ചത്. ഈ പരാജയം നീട്ടുവിനെ ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് തീരുമാനത്തിലും എത്തിച്ചിരിക്കുകയാണിപ്പോൾ.
ഏതായാലും നീട്ടു പൊട്ടിക്കരയുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. തെരഞ്ഞെടുപ്പില്‍ കുടുംബാംഗങ്ങളുടെ വോട്ടുകള്‍ പോലും ലഭിക്കാത്ത നീട്ടുവിനെ പരിഹസിച്ചും ചിലർ കമന്റ് ഇടുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates