നിര്‍ത്തരുതേ ഈ പാട്ട്; അവരുടെ കുറിഞ്ഞിനോട്ടം ആ തെരുവു ഗായകനോടു പറഞ്ഞു

അസ്വസ്ഥനായ ആ പാട്ടുകാരന്‍ തന്റെ പാട്ട് നിര്‍ത്തി തിരികെ പോകാന്‍ ആലോചിക്കുമ്പോഴായിരുന്നു ആ കാഴ്ച കണ്ടത്.
നിര്‍ത്തരുതേ ഈ പാട്ട്; അവരുടെ കുറിഞ്ഞിനോട്ടം ആ തെരുവു ഗായകനോടു പറഞ്ഞു
Updated on
1 min read

മലേഷ്യയിലും മറ്റുമുള്ള തെരുവുകളില്‍ ഗ്വിറ്റാര്‍ വായിച്ച് പാട്ടുപാടുകയായിരുന്നു ആ ചെറുപ്പക്കാരന്‍. എന്നാല്‍ ഒരു ദിവസം അദ്ദേഹത്തിന്റെ അതി തീക്ഷ്ണമായ പ്രകടനത്തിന് കാതോര്‍ക്കാന്‍ ആരും തന്നെ തയാറായില്ല. അസ്വസ്ഥനായ ആ പാട്ടുകാരന്‍ തന്റെ പാട്ട് നിര്‍ത്തി തിരികെ പോകാന്‍ ആലോചിക്കുമ്പോഴായിരുന്നു ആ കാഴ്ച കണ്ടത്.

പെട്ടെന്ന് എവിടെ നിന്നോ വന്ന നാല് പൂച്ചക്കുഞ്ഞുങ്ങള്‍ അയാള്‍ക്ക് മുന്നിലിരിക്കുന്നു, പാട്ട് കേള്‍ക്കുന്നു.. പാട്ടിന്റെ താളത്തിനൊത്ത് തലയാട്ടിക്കൊണ്ടിരിക്കുന്ന പൂച്ചക്കുഞ്ഞുങ്ങള്‍ വളരെ രസകരമായ കാഴ്ചയായിരുന്നു.. ഏകദേശം ഒരു മാസത്തോളം പ്രായം വരുന്ന ആ പൂച്ചക്കുഞ്ഞുങ്ങള്‍ പാട്ട് ആസ്വദിക്കുന്നതിനോടൊപ്പം ആ യുവാവിന്റെ പാട്ട് ഗംഭീരമാണെന്ന് മറ്റുള്ളവര്‍ക്ക് മനസിലാക്കിക്കൊടുക്കാനും മറന്നില്ല.

തന്റെ പാട്ട് ആസ്വദിച്ചതിന് അദ്ദേഹം പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് ഹാര്‍ദമായി നന്ദി പറഞ്ഞു. ഈ പൂച്ചക്കുഞ്ഞുങ്ങള്‍ തീര്‍ച്ചയായും അയാളുടെ ആ ദിവസം മനോഹരമാക്കിക്കാണും. ഇത്രയൊക്കെ ചെയ്യാനും മറ്റുള്ളവരെ ലാഭേച്ചയില്ലാതെ സന്തോഷിപ്പിക്കാനും ചിലപ്പോള്‍ മനുഷ്യര്‍ക്ക് കഴിഞ്ഞെന്ന് വരില്ല. ഇതോടെ കഥ അവസാനിക്കുന്നില്ല, സുന്ദരനായ ഈ ഗായകന്‍ ആ നാല് പൂച്ചക്കുഞ്ഞുങ്ങളെയും തന്റെ കൂടെ കൂട്ടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com