ലോകത്തെ ഞെട്ടിച്ച വികൃത മുഖത്തിന് പിന്നിലെ സത്യം ഇതാണ്; തുറന്നു പറഞ്ഞ് പതിനേഴുകാരി

റഷ്യന്‍ ന്യൂസ് വെബ്‌സൈറ്റായ സ്പൗട്ട്‌നിക്കിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് ലോകത്തെ ഞെട്ടിച്ച ഫോട്ടോയ്ക്ക് പിന്നിലെ സത്യം സഹര്‍ വ്യക്തമാക്കിയത്
ലോകത്തെ ഞെട്ടിച്ച വികൃത മുഖത്തിന് പിന്നിലെ സത്യം ഇതാണ്; തുറന്നു പറഞ്ഞ് പതിനേഴുകാരി
Updated on
2 min read

ലോകത്തെ മുഴുവന്‍ പറ്റിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ടെഹ്‌റാനില്‍ നിന്നുള്ള 17 കാരി നിഷ്പ്രയാസമാണ് ഇത് നടപ്പാക്കിയത്. ഹോളിവുഡ് സ്റ്റാര്‍ ആഞ്ജലീന ജോളിയുടേത് പോലെയാകുവാന്‍ മുഖത്ത് 50 സര്‍ജറികള്‍ നടത്തിയ കൗമാരക്കാരി വാര്‍ത്തകളില്‍ നിറഞ്ഞത് അടുത്തിടെയാണ്. ശസ്ത്രക്രിയ നടത്തി വികൃതമായ മുഖം കണ്ട് എല്ലാവരും ശരിക്കും ഞെട്ടി. എന്നാല്‍ ഇതെല്ലാം തന്റെ കുട്ടിക്കളിയായിരുന്നെന്നാണ് സഹര്‍ തബര്‍ പറയുന്നത്. 

റഷ്യന്‍ ന്യൂസ് വെബ്‌സൈറ്റായ സ്പൗട്ട്‌നിക്കിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് ലോകത്തെ ഞെട്ടിച്ച ഫോട്ടോയ്ക്ക് പിന്നിലെ സത്യം സഹര്‍ വ്യക്തമാക്കിയത്. ആഞ്ജലീന ജോളിയെപ്പോലെയാവാന്‍ തനിക്ക് ആഗ്രഹമില്ലെന്നും മുഖത്ത് 50 ശസ്ത്രക്രിയകള്‍ നടത്തിയിട്ടില്ലെന്നും ഇവള്‍ വ്യക്തമാക്കി. ഫോട്ടോഷോപ്പിലിട്ട് തന്റെ സെല്‍ഫിയെ പ്രേതരൂപിയാക്കിയാണ് സഹര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്. 

 

#sahartabar #sahartabarofficial #me #angelinajolie #sahar

A post shared by Real Sahar Tabar ||NEW ACCOUNT (@saharrtabarofficial) on

ഫോട്ടോ പ്രസിദ്ധപ്പെടുത്തുന്ന എല്ലാ സമയവും വളരെ രസകരമായി മുഖത്തിന് മാറ്റം വരുത്തുമെന്നും ഇത് ഒരു തരം കലയാണ്. തന്റെ യഥാര്‍ത്ഥ മുഖം ഇതല്ലെന്ന് ആരാധകര്‍ക്ക് അറിയാമെന്നും വെബ്‌സൈറ്റിനോട് പറഞ്ഞു. ആഞ്ജലീനയെപ്പോലെയോ കാര്‍ട്ടൂണ് കഥാപാത്രമായ കോര്‍പ്‌സ് ബ്രൈഡിനെപ്പോലെയോ ആകണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എന്നാല്‍ ഇവരെ കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യാമെന്ന് തനിക്ക് മനസിലായെന്നും പെണ്‍കുട്ടി വ്യക്തമാക്കി. 

മൂക്കിന്റെ രൂപം മാറ്റുന്നതിനായി ഒരു സര്‍ജറിയും ചുണ്ടുകളുടെ വലിപ്പം വര്‍ധിപ്പിക്കുന്നതിനായി ലിപോസെക്ഷനും സഹര്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നതുപോലെയുള്ള ഭീകര ശസ്ത്രക്രിയകളൊന്നും നടത്തിയിട്ടില്ല. 40 കിലോയോളം ഭാരം കുറച്ചെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താന്‍ ഏഴ് കിലോവരെ മാത്രമാണ് ഭാരം കുറച്ചതെന്നും സഹര്‍ വ്യക്തമാക്കി. ഫോട്ടോ പോസ്റ്റ് ചെയ്തതോടെ കളിയാക്കലുകളും സഹതാപങ്ങളുമായി നിരവധി കമന്റുകളാണ് പെണ്‍കുട്ടിയെ തേടിയെത്തിയത്. എന്നാല്‍ ഇതിനെയൊന്നും താന്‍ പ്രാധാന്യം കൊടുക്കുന്നില്ലെന്നാണ് സഹര്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com