മാനം കറുത്താൽ മാങ്കുളത്തെ ഗോത്രവർഗ്ഗക്കാരുടെ നെഞ്ചിൽ തീ; പ്രളയത്തിൽ ഒലിച്ചുപോയ പാലത്തിന് പകരം ഇപ്പോഴും ഈറ്റപ്പാലം മാത്രം

രോഗികളെ ആശുപത്രിയിൽ എത്തിക്കാനും കുട്ടികൾക്ക് സ്കൂളിൽ പോകാനും ജീവൻ പണയപ്പെടുത്തിയുള്ള യാത്ര
Mankulam Bridge
Mankulam Bridge
Updated on
1 min read

മാങ്കുളം: ആകാശം കറുത്ത് മഴക്കാറുകൾ കണ്ടുതുടങ്ങിയാൽ ഇടുക്കി മാങ്കുളത്തെ കള്ളക്കുട്ടി കുടി ഗോത്രമേഖലയിലെ നിവാസികളുടെ നെഞ്ചിൽ ആശങ്കയുടെ തീ ഉയരും. വലിയ പെരുമഴ പെയ്യരുതേയെന്നും തങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പുഴ കരകവിഞ്ഞൊഴുകരുതേയെന്നും പ്രാർത്ഥിക്കുകയാണ് ഈ ഉന്നതി നിവാസികൾ. കാരണം, കിലോമീറ്ററുകൾ അപ്പുറത്തുള്ള ടൗണിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായി പുഴയ്ക്ക് മറുകര കടക്കാൻ ഓരോ വർഷവും ഇവർ സ്വന്തം നിലയിൽ നിർമ്മിക്കുന്ന ഈറ്റപ്പാലം മാത്രമാണ് ഇവരുടെ ഏക ആശ്രയം.

Mankulam Bridge
ഗ്രേസ് മാർക്കില്ലാതെ ഫുൾ എ പ്ലസിന്റെ തിളക്കം!; വലിയ സ്വപ്നങ്ങളിലേക്ക് വെള്ളയാംകുടിയിലെ കൊച്ചു മിടുക്കി

2018-ലുണ്ടായ മഹാപ്രളയത്തിലാണ് കള്ളക്കുട്ടി കുടി ഗോത്രമേഖലയിലേക്കുണ്ടായിരുന്ന പ്രധാന പാലം കുത്തിയൊലിച്ചുപോയത്. അന്ന് പാലം തകർന്നത് മുതൽ ഇന്ന് വരെ പുഴ കടക്കാൻ ഇവർക്ക് ആശ്രയമായിട്ടുള്ളത് ഈറ്റ കൊണ്ട് ഓരോ വർഷവും നാട്ടുകാർ ഒത്തുചേർന്ന് കെട്ടിയൊരുക്കുന്ന താൽക്കാലിക പാലം മാത്രമാണ്. ചെറിയ കുട്ടികൾ സ്കൂളിൽ പോകുന്നതും, പ്രായമായവർ ഉൾപ്പെടെയുള്ള രോഗികളെ അടിയന്തരമായി ആശുപത്രിയിൽ എത്തിക്കുന്നതുമെല്ലാം പൂർണ്ണമായും സുരക്ഷിതമല്ലാത്ത ഈ താൽക്കാലിക ഈറ്റപ്പാലത്തിലൂടെയാണ്.

Mankulam Bridge
കമ്പംമെട്ട് മലയോരപാതയിൽ ഒരു മാസത്തേക്ക് പൂർണ്ണ ഗതാഗത നിരോധനം; അതിർത്തി മേഖലയിൽ യാത്രാക്ലേശം രൂക്ഷമാകും

ഈ ഗോത്രമേഖലയിൽ പുതിയ പാലം നിർമ്മിക്കുമെന്ന തരത്തിലുള്ള പ്രഖ്യാപനങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നും പലതുണ്ടായിട്ടുണ്ട്. പ്രളയത്തിന് ശേഷം തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിനുള്ള 'റീ ബിൽഡ് കേരള' (Rebuild Kerala) പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ പുതിയ പാലം പണിയുമെന്ന ഔദ്യോഗിക അറിയിപ്പും വന്നിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും പ്രഖ്യാപനങ്ങളൊന്നും യാഥാർത്ഥ്യമായില്ല. ഇതോടെയാണ് ഓരോ വർഷവും ഈ പ്രദേശത്തെ ഉന്നതി നിവാസികൾ ഒത്തുചേർന്ന് ഈറ്റ കൂട്ടിക്കെട്ടി സ്വന്തം അധ്വാനത്തിൽ പാലം ഒരുക്കാൻ നിർബന്ധിതരായത്.

Mankulam Bridge
ഒരേ ബെഞ്ചിലിരുന്ന് പഠിച്ചു, ഒരേ സ്കൂളിൽ പഠിപ്പിച്ചു; കരിങ്കുന്നം സെന്റ് അഗസ്റ്റിൻ സ്കൂളിലെ മൂവർ സംഘം ഒന്നിച്ച് പടിയിറങ്ങുന്നു

കുട്ടികൾക്ക് കൃത്യസമയത്ത് സ്കൂളിൽ എത്താനും, റേഷൻ കടയിൽ നിന്നും നിത്യോപയോഗ സാധനങ്ങളും അരിയും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ വാങ്ങാനും, അടിയന്തര ചികിത്സകൾക്കുമെല്ലാം ഈ കുടിനിവാസികൾക്ക് പുഴ കടന്നേ മതിയാകൂ. കഴിഞ്ഞ വർഷം ഈ താൽക്കാലിക പാലത്തിലൂടെ നടന്നുപോകുന്നതിനിടെ ഒരു ചെറിയ കുഞ്ഞ് താഴെയുള്ള പുഴയിലേക്ക് വീഴുകയും, പിന്നീട് അത്ഭുതകരമായി രക്ഷപ്പെടുകയുമാണുണ്ടായത്. വലിയൊരു ദുരന്തത്തിൽ നിന്നാണ് അന്ന് ഗ്രാമം രക്ഷപ്പെട്ടത്. പുതിയ പാലത്തിന്റെ നിർമ്മാണം വെറും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങിയതോടെ, വരാൻ പോകുന്ന കാലവർഷത്തിൽ തങ്ങളുടെ ഏക ആശ്രയമായ ഈറ്റപ്പാലം തകരാതിരിക്കാൻ മഴയെങ്കിലും കുറയണേ എന്ന പ്രാർത്ഥനയിലാണ് ഈ ഗോത്രവിഭാഗം ജനങ്ങൾ

Summary

The residents of the Kallakkutti Kudi tribal settlement in Mankulam, Idukki, continue to risk their lives daily by crossing a self-made temporary bamboo (eetta) bridge as promises to rebuild their permanent bridge remain unfulfilled.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com