സൂര്യനെല്ലിയിൽ ഭീതി വിതച്ച് കൊലയാളി ആന വീണ്ടും ജനവാസ മേഖലയിൽ

രാവിലെ മാരിയെ ആക്രമിച്ച അതേ സ്ഥലത്തിന് സമീപം തന്നെയാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്
Munnar_Elephant
Munnar_Elephant
Edited By:
Updated on
1 min read

ഇടുക്കി: ചിന്നക്കനാലിൽ ഇന്ന് രാവിലെ യുവതിയെ ചവിട്ടിക്കൊലപ്പെടുത്തിയ കാട്ടാന സൂര്യനെല്ലി ടൗണിനോട് ചേർന്നുള്ള ജനവാസ മേഖലയിൽ വീണ്ടും ഇറങ്ങി നിലയുറപ്പിച്ചത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. ഇന്ന് രാവിലെ മുപ്പത്തിയഞ്ചുകാരിയായ മാരിയുടെ ദാരുണാന്ത്യത്തിന് കാരണമായ അതേ ഒറ്റയാൻ തന്നെയാണ് പ്രദേശത്ത് നിന്നും മാറാതെ ജനങ്ങൾക്ക് ഭീഷണിയായി തുടരുന്നത്. മകളെ സ്കൂളിൽ വിടാൻ പോകുന്നതിനിടെയായിരുന്നു മാരിക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. കനത്ത മൂടൽമഞ്ഞ് കാരണം ആന വരുന്നത് മുന്നിൽ കാണാൻ കഴിയാതിരുന്നതാണ് വലിയ ദുരന്തത്തിന് കാരണമായത്. കാട്ടാനയുടെ ഈ പെട്ടെന്നുള്ള ആക്രമണത്തിൽ മാരിയുടെ മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Munnar_Elephant
കാട്ടാനയുടെ മുന്നിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രികൻ-വിഡിയോ

സ്ഥിരമായി കാട്ടാനകൾ ഇറങ്ങുന്ന വനമേഖലയോട് ചേർന്നുള്ള സ്ഥലമാണിത്. പുതിയ സംഭവത്തോടെ സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടെ മാത്രം കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നിരിക്കുകയാണ്. ജനവാസ മേഖലയിൽ നിന്നും മാറാതെ നിൽക്കുന്ന ആനയെ വനത്തിലേക്ക് തിരികെ തുരത്തുന്നതിനായി വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം (RRT) സംഭവസ്ഥലത്ത് എത്തി അടിയന്തര ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ പ്രതികൂല കാലാവസ്ഥ മൂലം വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ആനയെ എളുപ്പത്തിൽ തുരത്താൻ സാധിക്കുന്നില്ല.

Summary

Killer Elephant back roaming in Munnar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com