ഒരു വ്യാഴവട്ടക്കാലത്തിന്റെ നീല വസന്തം; ഇടുക്കി വീണ്ടും കുറിഞ്ഞി പൂക്കാലത്തിലേക്ക്

മൂന്നാറിലെ ചൊക്രമുടി ഉൾപ്പെടെയുള്ള മലനിരകൾ സെപ്റ്റംബറോടെ നീലപ്പട്ടുടുക്കും
Neelakurinji
Neelakurinji mainly blossoms abundantly at Rajamala, Eravikulam National Park, located along the Western Ghats. File Photo| Balan Madhavan/Keralatourism.org
Edited By:
Updated on
2 min read

ഇടുക്കി: പശ്ചിമഘട്ട മലനിരകൾ ഒരിയ്ക്കൽ കൂടി അപൂർവ്വമായ നീല വസന്തത്തിന് ഒരുങ്ങുന്നു. പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന ‘സ്ട്രോബിലാന്തസ് കുന്തിയാന’ ഇനത്തിൽപെട്ട നീലക്കുറിഞ്ഞിപ്പൂക്കളാണ് വരും മാസങ്ങളിൽ മൂന്നാറിനെ നീലക്കടലാക്കി മാറ്റുക. വരുന്ന സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളോടെയാണ് മൂന്നാർ മലനിരകളിൽ കുറിഞ്ഞി വസന്തം പൂർണ്ണരൂപത്തിലാവുക. ഇത്തവണ ഇരവികുളം ദേശീയോദ്യാനത്തിന് പുറത്തുള്ള അഞ്ച് സ്വാഭാവിക പുൽമേടുകളിലാണ് പ്രധാനമായും കുറിഞ്ഞിപ്പൂക്കൾ വിരുന്നെത്തുന്നത്. ചൊക്രമുടി, മീശപ്പുലിമല, എടലിമേട്, സെവൻമല, ഗുണ്ടമല എന്നീ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ ഇതിനോടകം തന്നെ കുറിഞ്ഞിച്ചെടികൾ പലതും ചെറിയ രീതിയിൽ പൂവിട്ട് തുടങ്ങിയിട്ടുണ്ട്.

Neelakurinji
തകർച്ചാ ഭീഷണിയിൽ പാളയം മാർക്കറ്റ്; പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് കൗൺസിൽ അജണ്ടകൾ മാറ്റിവെച്ചു

കയ്യേറ്റം ഒഴിഞ്ഞ ചൊക്രമുടിയിൽ പുണ്യനിമിഷം; മുതുവാൻ വിഭാഗത്തിനും ആഹ്ളാദം

ഈ കുറിഞ്ഞി സീസണിൽ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമാകുന്നത് അതീവ പരിസ്ഥിതിലോല പ്രദേശമായ ചൊക്രമുടി മലനിരകളാണ്. മുൻ വർഷങ്ങളിൽ റിസോർട്ട് മാഫിയകൾ വ്യാപകമായി കൈയേറി തച്ചുടച്ച 13 ഏക്കറിലധികം ഭൂമിയുടെ പട്ടയം റദ്ദാക്കി സർക്കാർ അത് പൂർണ്ണമായി തിരിച്ചുപിടിച്ചിരുന്നു. മനുഷ്യന്റെ നിയമവിരുദ്ധമായ കടന്നുകയറ്റങ്ങൾ ഒഴിഞ്ഞതോടെ പ്രകൃതി അതിന്റെ സ്വാഭാവികത വീണ്ടെടുത്തതിന്റെ അടയാളമാണ് ചൊക്രമുടിയിൽ ഇപ്പോൾ ദൃശ്യമാകുന്ന കുറിഞ്ഞി ചെടികൾ. ചൊക്രമുടിക്ക് ചുറ്റും ജീവിക്കുന്ന മുതുവാൻ ആദിവാസി വിഭാഗത്തിന് തങ്ങളുടെ പവിത്രമായ മലനിരകൾ പഴയ പ്രതാപം വീണ്ടെടുക്കുന്നതിന്റെ ഒരു പുണ്യനിമിഷം കൂടിയാണിത്.

Neelakurinji
എസ്എസ്എൽസി ബുക്കിൽ ജാതിയും മതവും രേഖപ്പെടുത്തിയില്ലെങ്കിലും സർട്ടിഫിക്കറ്റുകൾ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ

സഞ്ചാരികളെ വരവേൽക്കാൻ ഓൺലൈൻ ബുക്കിങ്; കെഎസ്ആർടിസി പ്രത്യേക സർവീസുകൾ

കുറിഞ്ഞി സീസൺ പ്രമാണിച്ച് വൻതോതിൽ എത്തുന്ന ആഭ്യന്തര-വിദേശ സഞ്ചാരികളെ വരവേൽക്കാൻ ജില്ലാ ഭരണകൂടം ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ദേവികുളം സബ് കളക്ടർ വി.എം. ആര്യയുടെ നേതൃത്വത്തിൽ വനംവകുപ്പ്, കെ.എഫ്.ഡി.സി , ഡി.ടി.പി.സി , വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ തുടങ്ങിയ വിവിധ വകുപ്പുകളുടെ അടിയന്തര യോഗം കഴിഞ്ഞ ദിവസം ചേർന്നു.

സന്ദർശകരുടെ കടുത്ത തിരക്ക് നിയന്ത്രിക്കുന്നതിനായി ഓൺലൈൻ സ്ലോട്ട് ബുക്കിങ് സംവിധാനം ഏർപ്പെടുത്താനാണ് പ്രധാന യോഗത്തിൽ തീരുമാനമായത്. കൂടാതെ, മേഖലയിലെ കനത്ത ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും.

Neelakurinji
കാസർകോട് കരന്തക്കാട് ജംഗ്ഷൻ അപകടക്കെണിയാകുന്നു; കാറുകൾ കൂട്ടിയിടിച്ച് മറിഞ്ഞു, എയർബാഗ് തുണച്ചതിനാൽ വൻ ദുരന്തമൊഴിവായി

കുറിഞ്ഞികളുടെ തലസ്ഥാനമായി മൂന്നാർ

കർണ്ണാടക, തമിഴ്നാട്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ പശ്ചിമഘട്ട മലനിരകളിൽ പലയിടത്തും നീലകുറിഞ്ഞി പൂവിടാറുണ്ടെങ്കിലും മൂന്നാറിന്റെ മണ്ണിലാണ് ഇത് ഏറ്റവും വ്യാപകമായി കണ്ടുവരുന്നത്. ഒന്ന് മുതൽ 12 വർഷം വരെയുള്ള വിവിധ ഇടവേളകളിൽ പൂക്കുന്ന 64 ഇനം കുറിഞ്ഞികളാണ് ആകെ പശ്ചിമഘട്ടത്തിലുള്ളത്. ഇതിൽ 47 ഓളം ഇനങ്ങളും മൂന്നാറിന്റെ മണ്ണിൽ മാത്രമാണ് കാണപ്പെടുന്നത് എന്നത് ഇതിന്റെ സവിശേഷത വർദ്ധിപ്പിക്കുന്നു.

Neelakurinji
'ടിക്കറ്റില്ല... തേങ്ങയുണ്ട്'; പ്രിയദര്‍ശിനി ബസിലെ കുറ്റ്യാടി യാത്രയുടെ ലാഭക്കണക്ക്
Neelakurinji
കണ്ണൂരിലെ 5 സ്വകാര്യ ആശുപത്രികളിലെ നഴ്‌സ് സമരം ഒത്തുതീർന്നു
Neelakurinji
കാസർകോട് തീരത്ത് തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; കടലിൽ ഒഴുകിയെത്തിയത് മുൻപ് പോസ്റ്റ്‌മോർട്ടം ചെയ്ത ശരീരം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com