പച്ചക്കറി അവശിഷ്ടങ്ങൾ തേടി പടയപ്പ മാലിന്യ പ്ലാന്റിൽ; മൂന്നാറിലെ ജനവാസ മേഖലകളിൽ ആനപ്പേടി ഒഴിഞ്ഞു -വിഡിയോ

കല്ലാർ പ്ലാന്റിൽ ആഴ്ചകളായി കാട്ടുകൊമ്പന്റെ സ്ഥിരം സാന്നിധ്യം. ആന ഭക്ഷണം കഴിഞ്ഞ് മടങ്ങുന്നത് ജീവനക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയെന്ന് അധികൃതർ.
Padayappa
PadayappaSpecial Arrangement
Updated on
1 min read

മൂന്നാർ: മൂന്നാറിലെ തോട്ടം മേഖലകളിലെയും ജനവാസ കേന്ദ്രങ്ങളിലെയും സ്ഥിരം സാന്നിധ്യമായിരുന്ന കാട്ടുകൊമ്പൻ പടയപ്പ തന്റെ സഞ്ചാരപഥം മാറ്റിയതോടെ തദ്ദേശവാസികൾക്ക് വലിയ ആശ്വാസം. കഴിഞ്ഞ ഏതാനും ആഴ്ചകളായി മൂന്നാർ കല്ലാറിലെ മാലിന്യ സംസ്കരണ പ്ലാന്റിലെ സ്ഥിരം സന്ദർശകനാണ് പടയപ്പ. ഓരോ ദിവസവും ടൗണിൽ നിന്നും മറ്റ് വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പച്ചക്കറി ഉൾപ്പെടെയുള്ള ജൈവമാലിന്യങ്ങൾ പ്ലാന്റിലേക്ക് ലോറികളിൽ എത്തിക്കുമ്പോൾ കൃത്യസമയത്ത് പടയപ്പയും ഇവിടെ ഹാജരാകും. പ്ലാന്റിലെത്തുന്ന പച്ചക്കറി അവശിഷ്ടങ്ങൾ സുലഭമായി ഭക്ഷിക്കുക എന്ന ലക്ഷ്യം വെച്ചാണ് കാട്ടാനയുടെ ഈ പുതിയ മാറ്റം. കൊണ്ടുവരുന്ന പച്ചക്കറികൾ മുഴുവൻ അകത്താക്കിയ ശേഷമാണ് ആന വീണ്ടും വനത്തിലേക്ക് മടങ്ങുന്നത്.

മാലിന്യ പ്ലാന്റിലെ പതിവുകാരൻ ആയതോടെ പടയപ്പയുടെ തോട്ടം മേഖലയിലെ കറക്കവും അനാവശ്യ യാത്രകളും വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ടെന്നാണ് വനപാലകരും തദ്ദേശവാസികളും വ്യക്തമാക്കുന്നത്. മുൻപ് മേഖലയിലെ വ്യാപകമായ പച്ചക്കറി കൃഷികൾ ലക്ഷ്യമാക്കിയായിരുന്നു ഈ കാട്ടാനയുടെ വരവ്. പച്ചക്കറി കൃഷിയിടങ്ങളിലേക്ക് ആന ഇറങ്ങുന്നത് പതിവായതോടെ കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടവും ജീവഹാനിയും നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇപ്പോൾ പ്ലാന്റിൽ നിന്നും തനിക്കാവശ്യമായ ഭക്ഷണം യഥേഷ്ടം ലഭിക്കുന്നതിനാൽ ജനവാസ കേന്ദ്രങ്ങളിലേക്ക് പടയപ്പ ഇറങ്ങുന്നത് പൂർണ്ണമായും കുറഞ്ഞിട്ടുണ്ട്. ഇത് തോട്ടം തൊഴിലാളികൾക്കും കർഷകർക്കും വലിയ രീതിയിലാണ് ആശ്വാസം പകരുന്നത്.

Padayappa
കുരങ്ങുകൾക്ക് തീറ്റ കൊടുത്താൽ ഇനി പിടിവീഴും; തേക്കടിയിൽ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കുന്നു

പ്ലാന്റിലെ സ്ഥിരം സന്ദർശകൻ ആണെങ്കിലും അവിടെയുള്ള ജീവനക്കാർക്കോ വന്യമൃഗങ്ങളെ നിരീക്ഷിക്കുന്ന അധികൃതർക്കോ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ ബുദ്ധിമുട്ടുകളോ പടയപ്പ ഇതുവരെ സൃഷ്ടിച്ചിട്ടില്ല. നിലവിൽ തികച്ചും ശാന്തനായാണ് വന്ന് മടങ്ങുന്നതെങ്കിലും, എപ്പോൾ വേണമെങ്കിലും വന്യമൃഗത്തിന്റെ സ്വഭാവത്തിൽ വ്യത്യാസം വരാം എന്നതിനാൽ പ്ലാന്റിലെ തൊഴിലാളികൾ വലിയ ഭീതിയോടെയാണ് ഇവിടെ ജോലി ചെയ്യുന്നത്. ആന എത്തുന്ന സമയങ്ങളിൽ തൊഴിലാളികൾ താൽക്കാലികമായി മാറിനിന്നാണ് സുരക്ഷ ഉറപ്പാക്കുന്നത്. പടയപ്പയുടെ നീക്കങ്ങൾ വനം വകുപ്പിന്റെ പ്രത്യേക നിരീക്ഷണ സംഘം നിരന്തരം വിലയിരുത്തുന്നുണ്ട്. പ്ലാന്റ് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വനം വകുപ്പ് ഇവിടെ പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.

Padayappa
മൂന്നാറിന് പിന്നാലെ ദേവികുളത്തും വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം, വലിയ വാഹനങ്ങള്‍ക്ക് മാട്ടുപെട്ടിയിലേക്കുള്ള പ്രവേശനം വിലക്കും
Summary

The famous wild tusker 'Padayappa' has become a frequent visitor to the Kallar waste management plant in Munnar over the past few weeks to feed on vegetable waste, which has significantly reduced his dangerous incursions into nearby residential areas and vegetable farms.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com