മമ്പറം കേളാലൂർ ക്ഷേത്രക്കുളത്തിൽ യുവ എൻജിനീയർ മുങ്ങിമരിച്ചു

ഭാര്യവീട്ടിൽ സന്ദർശനത്തിനെത്തിയ കാർത്തിക്ക് രോഹിൻ കുളിക്കാനിറങ്ങിയപ്പോൾ അപകടം
Karthik Mohan.
Karthik Mohan
Edited By:
Updated on
1 min read

കൂത്തുപറമ്പ്: മമ്പറം കേളാലൂർ മഹാവിഷ്‌ണു-ഗണപതി ക്ഷേത്രക്കുളത്തിൽ വ്യാഴാഴ്ച രാവിലെ മുങ്ങിമരിച്ചയാളെ തിരിച്ചറിഞ്ഞു. കണ്ണൂർ ചിറക്കൽ സ്വദേശിയായ യുവ എൻജിനീയർ കാർത്തിക്ക് രോഹനാണ് മരിച്ചത്. ചെന്നൈയിൽ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്ന ഇയാൾ മമ്പറം കേളാലൂരിലെ ഭാര്യവീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു. വ്യാഴാഴ്ച രാവിലെ 7:15-ഓടെയായിരുന്നു ദാരുണമായ സംഭവം നടന്നത്.

Karthik Mohan.
സോറി ഭരണം മാറിയത് അറിഞ്ഞില്ല! എൻജിഒ യൂണിയനായി നടുറോഡിൽ കെട്ടിയ പന്തൽ എസ്ഐ തന്നെ ഏണിയിൽ കയറി അഴിപ്പിച്ചു

മമ്പറം കേളാലൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു കാർത്തിക്ക് രോഹിൻ. ഈ സമയം കുളത്തിൽ കുളിച്ചുകൊണ്ടിരുന്ന മറ്റ് ആളുകളാണ് കാർത്തിക്ക് പെട്ടെന്ന് വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ടത്. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവർ കൂത്തുപറമ്പ് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.വിവരമറിഞ്ഞ് സ്റ്റേഷൻ ഓഫീസർ പി. ഷനിത്തിന്റെ നേതൃത്വത്തിൽ സ്കൂബ ടീം ഉൾപ്പെടെയുള്ള ഫയർഫോഴ്സ് സംഘം അടിയന്തരമായി സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.കുളത്തിൽ നിന്ന് കാർത്തിക്കിനെ വേഗത്തിൽ കരയ്ക്ക് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Karthik Mohan.
വിമാനത്തില്‍ മലയാളി യുവാവിന്റെ പരാക്രമം, ആകാശത്തുവെച്ച് എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം, കീഴ്‌പ്പെടുത്തി സഹയാത്രികര്‍
Karthik Mohan.
ഇരട്ട ചക്രവാതച്ചുഴി; ഇന്നും നാളെയും മഴയോട് മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
Karthik Mohan.
ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ടിപ്പര്‍ ലോറിയില്‍ പാഞ്ഞെത്തി തഹസില്‍ദാര്‍
Summary

Karthik Rohin, a young software engineer from Chirakkal, Kannur, who was visiting his in-laws' house in Mambaram, tragically drowned while bathing in the Mambaram Kelaloor Mahavishnu Temple pond.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com