അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങി; ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ചു

മന്ദംപൊട്ടിക്ക് സമീപം ഗതാഗതം തടസ്സപ്പെട്ടത് ഒരു മണിക്കൂറോളം; തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കുള്ള യാത്രയ്ക്കിടയിലാണ് സംഭവം
Sajeev Kumar
Sajeev Kumar
Edited By:
Updated on
1 min read

പാലക്കാട്: അട്ടപ്പാടി ചുരത്തിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ കഴിയാതെ വെന്റിലേറ്ററിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. അട്ടപ്പാടി വെള്ളമാരി ഉന്നതി സ്വദേശിയായ സജീവ് കുമാർ (25) ആണ് മരണപ്പെട്ടത്.

കടുത്ത പനിയും ശ്വാസതടസ്സവും മൂലം ഗുരുതരാവസ്ഥയിലായിരുന്ന സജീവിനെ കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ദാരുണ സംഭവം.

Sajeev Kumar
പ്രശോഭ് വത്സന് കൗൺസിലർ സ്ഥാനം നഷ്ടമായേക്കും; അവധി അപേക്ഷ പാലക്കാട് നഗരസഭ തള്ളി

അട്ടപ്പാടി ചുരത്തിലെ മന്ദംപൊട്ടിക്ക് സമീപം വലിയ മരം വീണ് റോഡ് പൂർണ്ണമായി തടസ്സപ്പെടുകയായിരുന്നു. ഇതോടെ രോഗിയുമായി പോയ ആംബുലൻസ് ഏകദേശം ഒരു മണിക്കൂറോളം ചുരത്തിൽ കുടുങ്ങിക്കിടന്നു. ഇതുമൂലം യുവാവിന് അടിയന്തര വൈദ്യസഹായം ലഭിക്കുന്നതിൽ കാലതാമസം നേരിട്ടു. പിന്നീട് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരം മുറിച്ച് മാറ്റി യാത്ര പുനരാരംഭിച്ചുവെങ്കിലും സജീവിന്റെ ജീവൻ രക്ഷിക്കാനായില്ല.

Summary

In a heart-wrenching incident in Palakkad, a 20-year-old tribal youth on ventilator support lost his life after the ambulance shifting him to a higher medical facility got stuck in a traffic jam caused by a fallen tree on Attappadi Churam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com