നീസ്ട്രീമിൽ മാത്രമല്ല ആമസോൺ പ്രൈമിൽ ഉൾപ്പടെ ആറ് ഒടിടിയിൽ കാണാം, ഞെട്ടിച്ച് ആർക്കറിയാം

ആമസോൺ പ്രൈമും നീസ്ട്രീമും ഉൾപ്പടെ ആറ് ഒടിടികളിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്
ആർക്കറിയാം പോസ്റ്റർ
ആർക്കറിയാം പോസ്റ്റർ
Updated on
1 min read

പാര്‍വ്വതി, ബിജു മേനോന്‍, ഷറഫുദ്ദീന്‍ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ആർക്കറിയാം. തിയറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായം നേടിയെങ്കിൽ വിജയം നേടാനായില്ല. ചിത്രം തിയറ്ററിൽ നിന്ന് പിൻവലിച്ചതിന് പിന്നാലെ ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ് ചിത്രം. മറ്റു സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഏതെങ്കിലും ഒരു ഒടിടി പ്ലാറ്റ്ഫോമിലൂടെയല്ല ചിത്രം എത്തുന്നത്. ആമസോൺ പ്രൈമും നീസ്ട്രീമും ഉൾപ്പടെ ആറ് ഒടിടികളിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇന്നാണ് ചിത്രം ഓൺലൈനിൽ റിലീസ് ചെയ്തത്. 

നേരത്തെ നീസ്ട്രീമിലൂടെ ചിത്രം ഓൺലൈനിൽ എത്തും എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ആറ് പ്ലാറ്റ്ഫോമുകളിലായി ഒരേ ദിവസം ചിത്രം റിലീസ് ചെയ്യുകയായിരുന്നു. ആമസോൺ പ്രൈമും നീസ്ട്രീമും കൂടാതെ കേവ്, റൂട്ട്സ്, ഫില്‍മി, ഫസ്റ്റ് ഷോസ് എന്നീ പ്ലാറ്റ്ഫോമുകളിലാണ് ചിത്രം എത്തിയത്. മലയാളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒന്നിൽ അധികം പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം റിലീസിന് എത്തുന്നത്. 

ചിത്രത്തിൽ 72 വയസുകാരനായ ഇട്ടിയവിര എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്. താരത്തിന്റെ പ്രകടനം ആരാധക ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്‍ത ചിത്രമാണ് ഇത്. കൊവിഡ് കാലം പശ്ചാത്തലമാക്കുന്ന സിനിമ കൂടിയാണ് ഇത്. 

മൂൺഷോട്ട് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെയും ഒപിഎം ഡ്രീംമിൽ സിനിമാസിന്‍റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസിനൊപ്പം രാജേഷ് രവി, അരുൺ ജനാർദ്ദനന്‍ എന്നിവര്‍ ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും യെക്‌സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com