ഇടവേള ബാബുവിനെതിരായ ആരോപണം കേട്ടിരുന്നു, അദ്ദേഹത്തോട് സംസാരിക്കാന്‍ കഴിഞ്ഞില്ല; പരിശോധിക്കും: സിദ്ധിഖ്

മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കമ്മിറ്റി രണ്ട് മൂന്ന് തവണ വിളിപ്പിച്ചിരുന്നു.
hema commitee
സിദ്ധിഖ്, ഇടവേള ബാബുഫയല്‍
Updated on
1 min read

കൊച്ചി: നടനും 'അമ്മ' ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെ ഉയര്‍ന്ന ആരോപണം പരിശോധിക്കുമെന്ന് താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ്. ഇടവേള ബാബുവിനെതിരായ ആരോപണം കേട്ടിരുന്നു. ഇത് സംബന്ധിച്ച് ബാബുവിനോട് സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സിദ്ധിഖ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സിദ്ധിഖ്.

hema commitee
ആരും വാതിലില്‍ മുട്ടിയിട്ടില്ല, സഹകരിച്ചാലേ ചാന്‍സ് തരൂ എന്ന് പറഞ്ഞിട്ടില്ല: ജോമോള്‍

ഇന്നലെയാണ് ഇത് സംബന്ധിച്ച് ഒരു നടി വെളിപ്പെടുത്തിയ കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും ഇത് സംബന്ധിച്ച് ബാബുവിനോട് ഇതുവരെ സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് സിദ്ധിഖ് പറഞ്ഞത്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കമ്മിറ്റി രണ്ട് മൂന്ന് തവണ വിളിപ്പിച്ചിരുന്നു. കൂടുതലും വേതനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചോദിച്ചതെന്നുമാണ് അറിയാന്‍ കഴിഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അമ്മയ്ക്ക് നിലവില്‍ പരാതികളൊന്നും കിട്ടിയിട്ടില്ലെന്നും 2006 ല്‍ നടന്ന സംഭവത്തെ പറ്റി ഒരു പരാതി ഇപ്പോള്‍ കിട്ടിയിട്ടുണ്ട്. അതില്‍ എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്നത് ആലോചിക്കും. 'അമ്മ' ഒളിച്ചോടിയിട്ടില്ലെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നും സിദ്ധിഖ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com