'വരൂ നമുക്ക് ഒരുമിച്ച് തിരിച്ചു നടക്കാം കാളവണ്ടി യുഗത്തിലേക്ക്'; മഹേഷ് ബാബുവിന്റെ എൻട്രിയെ ട്രോളി സോഷ്യൽ‌ മീഡിയ

വൻ ആവേശത്തോടെയൊണ് ആരാധകര്‍ താരത്തെ എതിരേറ്റത്.
Mahesh Babu
Mahesh Babuവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

രാജമൗലി ചിത്രം വാരാണസിയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയെ. ഇപ്പോഴിതാ വാരാണസിയുടെ ​ഗ്ലോബ്ട്രോട്ടർ ഇവന്റിൽ കൃത്രിമ കാളപ്പുറത്ത് എത്തിയ നടൻ മഹേഷ് ബാബുവിന്റെ എൻട്രിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കയ്യില്‍ ത്രിശൂലവുമായി നന്ദിയോട് സാമ്യമുള്ള കാളപ്പുറത്താണ് താരമെത്തിയത്. വൻ ആവേശത്തോടെയൊണ് ആരാധകര്‍ താരത്തെ എതിരേറ്റത്.

ചിത്രത്തില്‍ രുദ്ര എന്ന് പേരുള്ള കഥാപാത്രത്തെയാണ് മഹേഷ് ബാബു അവതരിപ്പിക്കുന്നത്. 'വാരാണസി'യുടെ ഫസ്റ്റ്ഗ്ലിംപ്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. വന്‍ ദൃശ്യവിസ്മയമാണ് വിഷ്വല്‍ എഫക്ട്‌സിന് പ്രാധാന്യമുള്ള ഗ്ലിംപ്‌സ് സിനിമാ പ്രേമികള്‍ക്ക് സമ്മാനിക്കുന്നത്. ഗ്ലിംപ്‌സിലും ത്രിശൂലവുമായി കാളപ്പുറത്ത് വരുന്ന മഹേഷ് ബാബുവിന്റെ ഭാഗമാണ് ഉണ്ടായിരുന്നത്.

Mahesh Babu
താരപുത്രിയായിട്ടും രക്ഷയില്ല, അന്ന് ബസില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടു; തുറന്ന് പറഞ്ഞ് ലക്ഷ്മി മന്‍ചു

ഇത് പുനരാവിഷ്‌കരിച്ചു കൊണ്ടാണ് പരിപാടിയിലും മഹേഷ് ബാബു ഇലക്ട്രിക് കാളപ്പുറത്ത്. 50,000 ത്തോളം പേരാണ് കഴിഞ്ഞദിവസം റാമോജി ഫിലിംസിറ്റിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്. പൃഥ്വിരാജ് ആണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രമായ കുംഭയെ അവതരിപ്പിക്കുന്നത്.

Mahesh Babu
രാഷ്ട്രീയം സിനിമയെ ബാധിച്ചു; എന്റെ സിനിമ കേരളത്തിന്റെ കടമ്പ കടക്കുന്നില്ല; തടയുന്ന ജൂറി അംഗങ്ങളെ അറിയാം: സുരേഷ് ഗോപി

അതേസമയം മഹേഷ് ബാബുവിന്റെ മാസ് എൻട്രിയെ ട്രോളുന്നവരും ഏറെയാണ്. 'വരൂ നമുക്ക് ഒരുമിച്ച് തിരിച്ചു നടക്കാം കാളവണ്ടി യുഗത്തിലേക്ക്', 'ഇതൊക്കെ ഏത് യൂണിവേഴ്സ്', 'എന്ത് പ്രഹസനമാണ് സജി'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. മന്ദാകിനി എന്ന കഥാപാത്രമായി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുമെത്തുന്നു. അതേസമയം വൻ ബജറ്റിലൊരുങ്ങുന്ന ചിത്രത്തെക്കുറിച്ച് പ്രേക്ഷകരും വലിയ ആവേശത്തിലാണ്. 2027 ൽ ചിത്രം റിലീസിനെത്തും. ആർആർആർ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വാരാണസി.

Summary

Cinema News: Actor Mahesh Babu mass entry in Varanasi event.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com