'കപ്പല്‍ മുങ്ങുമ്പോള്‍ വയലിന്‍ വായിക്കുന്നു; അഭിനയം ശോകം, ജയിംസ് കാമറൂണ്‍ സംവിധാനം പഠിച്ചു വരൂ': വൈറലായി ടൈറ്റാനിക് റിവ്യൂ

ചങ്ങമ്പുഴയുടെ കാലം മുതല്‍ പറഞ്ഞ് പഴകിയ കാര്യമാണ് ചിത്രത്തില്‍ പറയുന്നത് എന്നാണ് പ്രദീപ് പറയുന്നത്
TITANIC REVIEW
റിവ്യൂ നടത്തുന്നവരെ ട്രോളിക്കൊണ്ടുള്ള വിഡിയോയുമായി നടന്‍ പ്രദീപ് ബാലന്‍
Updated on
1 min read

യൂട്യൂബിലൂടെ സിനിമ റിവ്യൂ നടത്തുന്നവരെ ട്രോളിക്കൊണ്ടുള്ള വിഡിയോയുമായി നടന്‍ പ്രദീപ് ബാലന്‍. ജെയിംസം കാമറൂണ്‍ സംവിധാനം ചെയ്ത ടൈറ്റാനിക്കിനെയാണ് താരം റിവ്യൂ ചെയ്തത് 'നശിപ്പിച്ചത്'. ചങ്ങമ്പുഴയുടെ കാലം മുതല്‍ പറഞ്ഞ് പഴകിയ കാര്യമാണ് ചിത്രത്തില്‍ പറയുന്നത് എന്നാണ് പ്രദീപ് പറയുന്നത്. അഭിനയവും ഗാനവുമെല്ലാം ശോകമാണെന്നും തിയറ്ററില്‍ ഇരുന്ന് ഉറങ്ങിപ്പോയെന്നും പ്രദീപ് പറയുന്നു.

TITANIC REVIEW
'ടർബോ'യിലെ കാർ ചെയ്സിങ് രം​ഗം പിറന്നത് ഇങ്ങനെ, ശങ്കർ സാറിന്റെ ആ ഫോൺ കോൾ തീരെ പ്രതീക്ഷിച്ചില്ല; ഷമീർ മുഹമ്മദ് അഭിമുഖം

പ്രദീപിന്റെ വാക്കുകള്‍

വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ തിയറ്ററില്‍ ഇരുന്ന് ഉറങ്ങിപ്പോയ സിനിമയാണ് ടൈറ്റാനിക്ക്. ഇതിന്റെ കോണ്‍സെപ്റ്റ് തന്നെ ക്ലീഷെയാണ്. ഒരു മഞ്ഞുമലയില്‍ കപ്പല്‍ ഇടിക്കുന്നതും കുറെ പേര്‍ മരിക്കുകയാണ്. ചങ്ങമ്പുഴയുടെ കാലം മുതല്‍ പറഞ്ഞ പഴകിയ ദരിദ്രനായ കാമുകനും സമ്പന്നയായ നായികയുമാണ് ചിത്രത്തിലുള്ളത്. നിങ്ങളൊക്കെ ഏത് കാലഘട്ടത്തിലാണ് സുഹൃത്തേ ജീവിക്കുന്നത്. മാറി ചിന്തിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നത്. നിങ്ങളൊക്കെ ഇപ്പോഴും പഴയ സ്‌കൂളില്‍ തന്നെ നില്‍ക്കുന്ന അവസ്ഥയാണ്.

ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നവരുടെ എക്‌സ്പ്രഷനൊക്കെ ശോകമാണ്. പ്രത്യേകിച്ച് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍. കപ്പല്‍ മുങ്ങുമ്പോള്‍ ചിലര്‍ കൊടുത്തിരിക്കുന്ന എക്‌സ്പ്രഷനൊക്കെ വളരെ മോശമാണ്. കോമഡിക്ക് വേണ്ടി ചെയ്തിരിക്കുന്ന കാര്യങ്ങളാണ് കോമഡിയായിരിക്കുന്നത്. നായകനും നായികയും തുപ്പി കളിക്കുകയാണ്. എന്താ പറയേണ്ടത് തുപ്പല്‍ കോമഡിയാണ്. ഒട്ടും നിലവാരമില്ലാത്ത തമാശകളാണ്. കപ്പല്‍ മുങ്ങുന്ന സമയത്ത് കുറച്ചുപേര്‍ വയലിന്‍ വായിക്കുകയാണ്. സീരിയസായി ചെയ്തിരിക്കുന്ന സീനാണ്. പക്ഷേ നമുക്ക് അതുകാണുമ്പോള്‍ ചിരി വരും. പുരകത്തുമ്പോള്‍ വാഴ നടുക എന്നു പറയുന്നതുപോലെയുള്ള പരിപാടിയായിപ്പോയി.

മിമിക്രിക്കാര്‍ ആരും ഇതില്‍ അഭിനയിച്ചിട്ടില്ല എന്നതാണ് ഇതിന്റെ പ്ലസ് പോയിന്റായി തോന്നിയത്. പാട്ടുകളൊക്കെ വളരെ ശോകമാണ്. തിയറ്ററില്‍ നിന്ന് ഇറങ്ങി ഓടാന്‍ തോന്നും. എവരി നൈറ്റ് എന്നപാട്ടു പാടിയ ആളെ പോയി തല്ലാന്‍ തോന്നും. ഗാനരചന പോലും ശരിയായില്ല. വില്ലന്‍ വളരെ നിരാശപ്പെടുത്തിയ പ്രകടനമാണ് കാഴ്ചവെച്ചത്. മിസ്റ്റര്‍ ജയിംസ് കാമറൂണ്‍ എനിക്ക് നിങ്ങളോടാണ് പറയാനുള്ളത്. നിങ്ങള്‍ എവിടെയെങ്കിലും പോയിട്ട് സംവിധാനം പഠിക്കുക എന്നിട്ട് സിനിമയെടുക്കാന്‍ വരിക.

പ്രദീപിന്റെ വിഡിയോയ്ക്ക് താഴെ കമന്റുകള്‍ നിറയുകയാണ്. അണ്ണന്റെ ജുറാസിക് പാര്‍ക്ക് സിനിമയുടെ റിവ്യൂവിനായി കാത്തിരിക്കുന്നു. പ്രത്യേകിച്ച് ദിനോസറുകളുടെ അഭിനയത്തെ കുറിച്ച്' എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ എത്രയും പെട്ടെന്ന് ജെയിംസ് കമാറൂണിന്റെ ശ്രദ്ധയില്‍ എത്തിക്കാന്‍ എല്ലാവരും ശ്രമിക്കുക.. ഇത്രയും കാര്യങ്ങള്‍ മൂപ്പര് ഒന്ന് മനസ്സിലാക്കണം എന്നായിരുന്നു മറ്റാരാളുടെ കമന്റ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com