

യൂട്യൂബ് ലൈവിനിടെ ഒരു കുഞ്ഞിന്റെ വിഡിയോയെക്കുറിച്ച് മോശം കമന്റ് പറഞ്ഞ തെലുങ്ക് യൂട്യൂബർ പ്രണീത് ഹനുമന്ദുവിനെതിരെ രൂക്ഷ വിമർശനവുമായി നടൻ സായ് ധരൺ തേജ. വൈറൽ വിഡിയോകളെക്കുറിച്ച് ലൈവിലൂടെ പ്രതികരിക്കുന്നതിനിടെയാണ് ഒരു കുട്ടിയുടേയും അച്ഛന്റേയും വിഡിയോയെക്കുറിച്ച് ലൈംഗിക ചുവയോടെയുള്ള തമാശകൾ പറഞ്ഞതാണ് വിവാദത്തിന് കാരണമായത്.
സംഭവത്തിൽ പ്രണീത് ഹനുമന്ദുവിനും കൂടെയുണ്ടായിരുന്ന മറ്റ് യൂട്യൂബർമാർക്കുമെതിരെ കേസെടുക്കണമെന്ന് നടൻ ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന മാതാപിതാക്കൾ സൂക്ഷിക്കണം എന്നും താരം കൂട്ടിച്ചേർത്തു.
ഇത് ഭയാനകവും വെറുപ്പുളവാക്കുന്നതും ഭയപ്പെടുത്തുന്നതുമാണ്. ഇതുപോലുള്ള രാക്ഷസന്മാർ വളരെയധികമുള്ള സോഷ്യൽ പ്ലാറ്റ്‌ഫോമിൽ തമാശ എന്നു പറഞ്ഞ് കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധിക്കപ്പെടാതെ പോകുന്നു. കുട്ടികളുടെ സുരക്ഷ കാലഘട്ടത്തിൻ്റെ ആവശ്യമാണ്.- താരം കുറിച്ചു. സംഭവത്തിൽ ശക്തമായി നടപടിയെടുക്കണമെന്ന് തെലുങ്കാന മുഖ്യമന്ത്രിയോട് താരം ആവശ്യപ്പെട്ടു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പിന്നാലെ താരത്തിന് മറുപടിയുമായി പൊലീസ് മേധാവി രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം നടത്തുമെന്നാണ് ഡിജിപി മറുപടി നൽകിയത്. നടൻ മനോജ് മാഞ്ജുവും യൂട്യൂർമാർക്കെതിരെ രംഗത്തെത്തി. വിമർശനം കടുത്തതോടെ പ്രണീത് ക്ഷമാപണവുമായി രംഗത്തെത്തി. എല്ലാവരേയും ചിരിപ്പിക്കാനാണ് താൻ എപ്പോഴും ശ്രമിക്കുന്നതെന്നും എന്നാൽ ഇത്തവണ അതിരു കടന്നു പോയെന്നുമാണ് താരം പറഞ്ഞത്. താൻ ചെയ്ത കുറ്റത്തിന് കുടുംബത്തെ വലിച്ചിഴയ്ക്കരുതെന്നും താരം അഭ്യർത്ഥിച്ചു. എന്നാൽ സോഷ്യൽ മീഡിയയിൽ വിമർശനം കടുക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates