'സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വെറുപ്പുളവാക്കുന്നത്'; പ്രതികരിച്ച് വിക്രം

സുരക്ഷിതരാണെന്ന തോന്നൽ എല്ലാ സ്ത്രീകൾക്കുമുണ്ടാകണം.
Vikram
വിക്രംഇൻസ്റ്റ​ഗ്രാം
Updated on
1 min read

രാജ്യത്ത് അടുത്തിടെയായി സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന കുറ്റകൃത്യങ്ങൾ വെറുപ്പുളവാക്കുന്നതാണെന്ന് നടൻ വിക്രം. സ്ത്രീകൾക്ക് ഏത് സമയത്തും, ഏത് സ്ഥലത്തും സുരക്ഷിതത്വം തോന്നേണ്ടതുണ്ട്. അവർക്ക് അവരുടെ ഇടം നൽകാനുള്ള ഉത്തരവാദിത്വം പുരുഷൻമാർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ നടന്ന വനിതാ ഡോക്ടറുടെ കൊലപാതകവും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്റെയും പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

"സുരക്ഷിതരാണെന്ന തോന്നൽ എല്ലാ സ്ത്രീകൾക്കുമുണ്ടാകണം. പുലർച്ചെ മൂന്ന് മണിക്കും സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയണം. അവർക്ക് നടക്കാനും വീട്ടിൽ പോകാനുമൊക്കെ പറ്റണം, ആരും ഒന്നും ചെയ്യില്ല. അവരെ സംരക്ഷിക്കാനും അവരുടെ ഇടം നൽകാനും പുരുഷൻമാർ‌ മുന്നിട്ടിറങ്ങണം. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെല്ലാം വെറുപ്പുളവാക്കുന്നതാണ്"- വിക്രം പിടിഐയോട് പറഞ്ഞു.

തൻ്റെ സിനിമകളിൽ സ്ത്രീകളുടെ സുരക്ഷയെപ്പറ്റി താൻ പലപ്പോഴും ചിന്തിക്കാറുണ്ടെന്നും വിക്രം കൂട്ടിച്ചേർത്തു. "ഇപ്പോൾ സംഭവിക്കുന്ന മിക്ക കാര്യങ്ങളും നമ്മളെ ബാധിക്കുന്നുണ്ട്. എന്റെ സിനിമകളിലൂടെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നൊക്കെ ചിന്തിക്കാറുണ്ട്. തങ്കലാന്റെ സംവിധായകൻ പാ രഞ്ജിത് ഒരു പ്രചോദനമാണ്. സിസ്റ്റത്തെ മാറ്റുന്നതിനേക്കുറിച്ച് അദ്ദേഹത്തിന്റെ സിനിമകളിലെല്ലാം കടന്നുവരാറുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Vikram
ബാബുരാജ് വീട്ടിലേക്ക് വിളിച്ചുവരുത്തി, ലൈംഗികമായി പീഡിപ്പിച്ചു; ശ്രീകുമാര്‍ മേനോന്‍ കൊച്ചിയിലെ ഹോട്ടലില്‍ വച്ച്; വെളിപ്പെടുത്തലുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

നമ്മൾ എന്താണ് ചെയ്യേണ്ടത്? നമ്മൾ ചെറുപ്പത്തിൽ നിന്ന് തന്നെ തുടങ്ങണോ? അതോ നമ്മൾ കുട്ടികളിൽ ഇത്തരം കാര്യങ്ങൾ വളർത്തി തുടങ്ങണോ?. പാ രഞ്ജിത് പറയുന്നതു പോലെ സിസ്റ്റം മൊത്തത്തിൽ മാറ്റി ആദ്യം മുതൽ തുടങ്ങണം"- വിക്രം പറഞ്ഞു. അതേസമയം തങ്കലാൻ ഹിന്ദി പതിപ്പ് ഓ​ഗസ്റ്റ് 30 ന് റിലീസ് ചെയ്യും. വിക്രമിനൊപ്പം പാർവതി തിരുവോത്ത്, മാളവിക മോഹനൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com