

ഉത്കണ്ഠാ രോഗത്തിലൂടെ കടന്നു പോയതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടി ആലിയ ഭട്ട്. ഇൻസ്റ്റഗ്രാമിൽ നടത്തിയ ചോദ്യോത്തര സെഷനിലൂടെയാണ് താരം എങ്ങനെയാണ് ആങ്‌സൈറ്റിയും സെപ്പറേഷൻ ആങ്‌സൈറ്റിയും അതിജീവിച്ചതിനെ കുറിച്ച് പങ്കുവെച്ചത്. 'മകൾ രാഹയെ വിട്ടു നിൽക്കുമ്പോൾ സെപ്പറേഷൻ ആങ്‌സൈറ്റി ഉണ്ടാവാറുണ്ടോ?' എന്നായിരുന്നു ഒരാളുടെ ചോദ്യം. മകളെ വിട്ടുനിൽക്കുക എന്നത് എളുപ്പമല്ലെന്നും അതു മാറാൻ കുറച്ചുസമയമെടുക്കുമെന്നാണ് കരുതുന്നതെന്നും താരം മറുപടി പറയുന്നു.
വീട്ടിൽ നിന്നോ പ്രിയപ്പെട്ടവരിൽ നിന്നോ അകന്നിരിക്കുമ്പോൾ അസുഖകരമായത് എന്തെങ്കിലും സംഭവിക്കുമോ എന്ന അമിത ആശങ്കയാണ് സെപ്പറേഷൻ ആങ്സൈറ്റിയുടെ ലക്ഷണങ്ങൾ. മകൾ കുടുംബത്തോടൊപ്പമാണ് എന്നുള്ളതാണ് തന്റെ കുറ്റബോധം കുറച്ചെങ്കിലും ഇല്ലാതാക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.
ഉത്കണ്ഠയെ ട്രിഗർ ചെയ്യുന്ന ചില കാര്യങ്ങൾ എല്ലാവർക്കും ഉണ്ടാകും. അത്തരം നിയന്ത്രണാതീതമായ സന്ദർഭങ്ങൾ വരുമ്പോൾ അത് സ്വയം ഉൾക്കൊള്ളാൽ സമയം കൊടുക്കണമെന്നും മറിച്ച് നിയന്ത്രിക്കാൻ ശ്രമിച്ചാൽ ഗുണത്തെക്കാൾ ഏറെ ദോഷമാകും ഫലമെന്നും ആലിയ പറഞ്ഞു. മാത്രമല്ല, ഏറ്റവും വിശ്വാസമുള്ള ഒരാളോട് മനസുതുറന്ന് സംസാരിക്കുന്നതും ഉത്കണ്ഠ മറികടക്കാൻ സഹായിക്കുമെന്ന് താരം കൂട്ടിച്ചേർത്തു.
ഉത്‌കണ്ഠ ജീവിതത്തിലെ ഉയർച്ചതാഴ്‌ചകളുടെ ഭാഗമാണ്. ഈ ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ പുറമേക്ക് യാതൊരു കുഴപ്പവുമില്ലെന്ന് പലരും കാണിക്കും. എന്നാൽ അങ്ങനെയല്ല വേണ്ട. അത് സ്വയം അനുഭവിക്കാൻ അനുവദിക്കുകണെന്നും ആലിയ പറഞ്ഞു.
ഉത്‌കണ്ഠയെ മറിക്കാൻ ഫൈവ് സെൻസസ് ടെക്നിക്ക്
സ്പർശിക്കാനും കേൾക്കാനും ഗന്ധം തിരിച്ചറിയാനും കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഫൈവ് സെൻസസ് ടെക്നിക്ക്. 5-4-3-2-1 എന്ന രീതിയിലാണ് ഈ ടെക്‌നിക്ക് പ്രവർത്തിക്കുന്നത്.
അതിനാദ്യമായി 5-5-5 ടെക്നിക്ക് എന്ന ശ്വസനവ്യായാമം ചെയ്യണം. ശ്വാസം അഞ്ചുസെക്കൻഡ് ഉള്ളിലേക്ക് വലിച്ചെടുക്കുകയും അഞ്ചുസെക്കൻഡ് പിടിച്ചുവെക്കുകയും അഞ്ചുസെക്കൻഡ് പുറത്തേക്കുവിടുകയും ചെയ്യുക. മനസ് ശാന്തമായതിനു ശേഷം 5-4-3-2-1 ടെക്നിക് ചെയ്യാം.
ചുറ്റും കാണുന്ന അഞ്ചുകാര്യങ്ങളിലും സ്പർശിച്ചറിയുന്ന നാലുകാര്യങ്ങളിലും കേൾക്കുന്ന മൂന്ന് കാര്യങ്ങളിലും ഗന്ധം തിരിച്ചറിയുന്ന രണ്ടുകാര്യങ്ങളിലും രുചിയറിയാനുള്ള ഒരുകാര്യത്തിലും ശ്രദ്ധകേന്ദ്രീകരിക്കുക. ഈ വ്യായാമം ചെയ്യുന്നതോടെ സമ്മർദവും ഉത്കണ്ഠയും അകറ്റാനും മനസ് ശാന്തമാക്കാനും സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates