

ശിവകാർത്തികേയൻ നായകനായെത്തി സൂപ്പർ ഹിറ്റായി മാറിയ ചിത്രമായിരുന്നു അമരൻ. അമരന്റെ നൂറാം ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ശിവകാർത്തികേയൻ പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അമരനിൽ അഭിനയിക്കുന്നതിന് ആറ് മാസം മുൻപ് തന്നെ തനിക്ക് ശമ്പളമെല്ലാം കൃത്യമായി വന്നെന്നും തമിഴ് ഇൻഡസ്ട്രിയിൽ അത് അപൂർവമായി മാത്രം നടക്കുന്ന കാര്യമാണെന്നുമാണ് ശിവകാർത്തികേയൻ.
പലപ്പോഴും പല സിനിമകളിലും അഭിനേതാക്കൾക്ക് ശമ്പളം കൊടുക്കാതെ ഇരിക്കുകയും ഇനി കൊടുത്താലും അതിൽ നിന്ന് പകുതി തട്ടിയെടുക്കാൻ ഇൻഡസ്ട്രിയിൽ രണ്ടു മൂന്ന് ഗ്രൂപ്പുകൾ വരെയുണ്ടെന്നും ശിവകാർത്തികേയൻ പറഞ്ഞു. ചിത്രത്തിന്റെ നിർമാതാവായ കമൽ ഹാസനും നടൻ നന്ദി അറിയിച്ചു.
"അമരനിൽ എനിക്ക് കൃത്യമായി ശമ്പളം വന്നു. അത് നമ്മുടെ ഇൻഡസ്ട്രിയിൽ അപൂർവമായി നടക്കുന്നൊരു കാര്യമാണ്. ശമ്പളം കൊടുക്കാതെ ഇരിക്കുന്നത് മാത്രമല്ല അതിൽ നിന്ന് പകുതി തട്ടിയെടുത്തുകൊണ്ട് പോകാനും ഇവിടെ രണ്ടു മൂന്ന് ഗ്രൂപ്പുകൾ ഉണ്ട്.
കമൽ സാർ ഇതെല്ലാം ഇത്രയും വർഷങ്ങൾ കൊണ്ട് കണ്ട് അനുഭവിച്ച് വന്ന ആളാണ്. പക്ഷെ എനിക്ക് ഇത് പുതിയൊരു അനുഭവം ആയിരുന്നു. അമരൻ ഷൂട്ട് തുടങ്ങുന്നതിന് ആറ് മാസം മുൻപ് തന്നെ ശമ്പളം എല്ലാം തന്ന് അതിലെല്ലാം ഉപരി അഭിനേതാക്കളെ ബഹുമാനിക്കുകയും ചെയ്യുന്ന ഒരു കമ്പനി നടത്തുന്നത് ചെറിയൊരു കാര്യമല്ല".- ശിവകാർത്തികേയൻ പറഞ്ഞു.
മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തിയത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവിയുമെത്തി. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ആണ് അമരൻ നിർമിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates