ബോളീവുഡ് സ്‌റ്റൈലില്‍ അനന്ദിനരികിലേയ്ക്ക് രാധിക; സ്വീകരിച്ച് ജാന്‍വി കപൂര്‍

ജൂലൈ 12നാണ് വിവാഹം
അനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍
അനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ഇന്‍സ്റ്റഗ്രാം
Updated on
1 min read

അനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് ശേഷം വിവാഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ഇനി. ജൂലൈ 12നാണ് വിവാഹം.

പ്രീ വെഡ്ഡിങ്ങിന്റെ മൂന്നാം ദിവസമായ ഞായറാഴ്ച 'ടസ്‌കര്‍ ട്രയില്‍സ്', 'ഹസ്താക്ഷര്‍', 'മഹാ ആരതി' എന്നീ ആഘോഷങ്ങളാണുണ്ടായിരുന്നത്. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയായിരുന്നു ടസ്‌കര്‍ ട്രയില്‍സ്. വന്‍താരയിലൂടെ കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിച്ച് സെലിബ്രിറ്റികള്‍ കറങ്ങി നടന്നു. വൈകുന്നേരം ആറു മണി മുതല്‍ നടന്ന 'ഹസ്താക്ഷര്‍' ചടങ്ങായിരുന്നു പ്രീ വെഡ്ഡിങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം.

അനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍
മാ അമ്പെയുടെ അനുഗ്രഹം തേടി നിത അംബാനി; നൃത്തച്ചുവടുകളില്‍ അമ്പരന്ന് കാണികള്‍

ഇന്ത്യന്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാണ് അതിഥികള്‍ ഹസ്താക്ഷറിന് എത്തിയത്. അംബാനി കുടുംബത്തിലേക്ക് രാധികയെ ക്ഷണിക്കുന്ന ചടങ്ങുകളാണ് ഇതിനോടനുബന്ധിച്ച് നടന്നത്. ബോളിവുഡ് സ്‌റ്റൈലില്‍ അനന്ദിന് അടുത്തേക്ക് രാധിക നടന്നെത്തുന്ന വി്ഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പേസ്റ്റല്‍ പിങ്ക് നിറത്തിലുള്ള മനോഹരമായ ലെഹങ്കയായിരുന്നു രാധികയുടെ ഔട്ട്ഫിറ്റ്. മിന്റ് ഗ്രീന്‍ നിറത്തിലുള്ള ഷെര്‍വാണിയായിരുന്നു അനന്ദ് ധരിച്ചത്. 'കഭി ഖുശി കഭി ഗം' എന്ന ചിത്രത്തിലെ ദേഖാ തേനു പെഹ്‌ലി പെഹ്‌ലി ബാര്‍ എന്ന ഗാനത്തിന് അനുസരിച്ചായിരുന്നു രാധികയുടെ നൃത്തച്ചുവടുകള്‍. അനന്ദിന് ചുറ്റുംനില്‍ക്കുകയായിരുന്ന മുകേഷ് അംബാനിയും നിത അംബാനിയും രാധികയുടെ മാതാപിതാക്കളും അനന്ദിന്റെ സഹോദരങ്ങളായ ഇഷയും ആകാശുമെല്ലാം വേദിയിലേക്ക് വരുന്ന രാധികയെ ആകാംക്ഷയോടെ നോക്കുന്നതും വിഡിയോയില്‍ കാണാം. രാധിക വേദിയിലേക്ക് വരുമ്പോള്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും ഖുശി കപൂറുമെല്ലാം പൂക്കളെറിഞ്ഞ് സ്വാഗതം ചെയ്യുന്നതും വീഡിയോയിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com