'ഷെയിംഓണ്‍യുകമല്‍'; 'ഈ തോന്ന്യാസത്തിനെതിരെ സമൂഹ മനഃസാക്ഷി ഉണരണം'; കുറിപ്പ്‌

'ഷെയിംഓണ്‍യുകമല്‍' എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു
കമല്‍ സംവിധായകന്‍ /ഫയല്‍ ഫോട്ടോ
കമല്‍ സംവിധായകന്‍ /ഫയല്‍ ഫോട്ടോ
Updated on
1 min read

തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമിയില്‍ 4 വര്‍ഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് കമല്‍ സര്‍ക്കാരിനു നല്‍കിയ കത്ത് പുറത്ത് വന്നതിന് പിന്നാലെ 'ഷെയിംഓണ്‍യുകമല്‍' എന്ന ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. പിസി വിഷ്ണുനാഥ്, കെഎസ് ശബരീനാഥന്‍ അടക്കമുള്ള യുവ കോണ്‍ഗ്രസ് നേതാക്കളാണ് കമലിന്റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത് 

കേരള ചലച്ചിത്ര അക്കാദമിയില്‍ 4 വര്‍ഷമായി ജോലി ചെയ്യുന്ന ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് കമല്‍ സര്‍ക്കാരിനു കത്തു നല്‍കിയത്. ഇവരെ സ്ഥിരപ്പെടുത്തുന്നത് അക്കാദമിക്കും ഇടതുപക്ഷ സര്‍ക്കാരിനും ചലചിത്രമേഖലയ്ക്കും ഗുണകരമായിരിക്കുമെന്നു കത്തില്‍ പറയുന്നു. 

'കമലിന്റെ മാതൃകയില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളിലെല്ലാം 'ഇടതുപക്ഷ' സ്വഭാവമുള്ളവരെ ഇപ്രകാരം ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ പിഎസ്സിയുടെ ജോലി എളുപ്പമാവും. കേരളത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും തൊഴില്‍ കിട്ടാത്ത ലക്ഷോപലക്ഷം യുവജനങ്ങളെ വഞ്ചിച്ചുകൊണ്ട് നടത്തുന്ന ഈ തോന്ന്യാസത്തിനെതിരെ സമൂഹ മനഃസാക്ഷി ഉണരണം.' പി.സി. വിഷ്ണുനാഥ് സമൂഹമാധ്യമത്തില്‍ കുറിച്ചു. 

പിഎസ്‌സി ജോലി കിട്ടാതെ യുവാക്കള്‍  ആത്മഹത്യ ചെയ്യുമ്പോള്‍, ലക്ഷക്കണക്കിന് യുവാക്കള്‍ തെരുവുകളില്‍ അലയുമ്പോള്‍ ഭരണകര്‍ത്താക്കളെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡല്‍ സാംസ്‌കാരിക നായകര്‍ കേരളത്തിന് അപമാനമാണെന്ന് ശബരീനാഥ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു


ശബരീനാഥന്റെ കുറിപ്പ് 

കമല്‍ എന്ന സംവിധായകനെ ഞാന്‍ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന്റെ സിനിമകളില്‍ മാനുഷികമൂല്യങ്ങള്‍ പ്രതിഫലിക്കുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ സവിശേഷത. എന്നാല്‍ കമല്‍ എന്ന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ എല്ലാ മാനുഷികമൂല്യങ്ങളും  കാറ്റില്‍ പറത്തിക്കൊണ്ട് ഒരു കൂട്ടം ഇടതുപക്ഷഅനുഭാവികള്‍ക്ക് അക്കാദമിയില്‍  സ്ഥിരനിയമനം നല്‍കിയിരിക്കുകയാണ്.

മന്ത്രിക്ക് സ്ഥിരനിയമനം ശുപാര്‍ശചെയ്ത അദ്ദേഹം എഴുതിയ ഫയലിലെ വാക്കുകള്‍ നമ്മള്‍ ശ്രദ്ധിക്കണം. 'ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവര്‍ത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് സഹായകമായിരിക്കും'.

പിഎസ്‌സി ജോലി കിട്ടാതെ യുവാക്കള്‍  ആത്മഹത്യ ചെയ്യുമ്പോള്‍, ലക്ഷക്കണക്കിന് യുവാക്കള്‍ തെരുവുകളില്‍ അലയുമ്പോള്‍ ഭരണകര്‍ത്താക്കളെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡല്‍ സാംസ്‌കാരിക നായകര്‍ കേരളത്തിന് അപമാനമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com