വിജയ്‌യോ ഷാരുഖ് ഖാനോ?; ഒരാള്‍ ഭാര്യയെപ്പോലെ, മറ്റൊരാള്‍ അമ്മയെപ്പോലെയെന്ന് ആറ്റ്‌ലി

അടുത്ത സിനിമയില്‍ വിജയ് യെ ആണോ ഷാരുഖ് ഖാനെ ആണോ നായകനാക്കുക എന്ന ചോദ്യത്തിന് ആറ്റ്‌ലി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ആരാധക ശ്രദ്ധനേടുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

ഷാരുഖ് ഖാനെ നായകനാക്കി ഒരുക്കിയ ജവാന്‍ വമ്പന്‍ വിജയമായതോടെ ബോളിവുഡിലെ ഹിറ്റ് സംവിധായകനായിരിക്കുകയാണ് ആറ്റ്‌ലി. ജവാനു പിന്നാലെ പുതിയ ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണ് താരം. ആറ്റ്‌ലിയും ദളപതി വിജയ് യുമായി അടുത്ത ബന്ധമാണ്. പല വേദികളിലും വിജയ് യുമായുള്ള അടുപ്പത്തേക്കുറിച്ച് ആറ്റ്‌ലി തുറന്നു സംസാരിച്ചിട്ടുണ്ട്. 

അടുത്ത സിനിമയില്‍ വിജയ് യെ ആണോ ഷാരുഖ് ഖാനെ ആണോ നായകനാക്കുക എന്ന ചോദ്യത്തിന് ആറ്റ്‌ലി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ആരാധക ശ്രദ്ധനേടുന്നത്. വിജയ് യേയും ഷാരുഖ് ഖാനേയും സ്‌നേഹിക്കുന്നത് തന്റെ ഭാര്യയേയും അമ്മയേയും സ്നേഹിക്കുന്നതു പോലെയാണെന്നും രണ്ടുപേരെയും ഞാന്‍ തെരഞ്ഞെടുക്കുമെന്നുമാണ് ആറ്റ്‌ലി പറഞ്ഞത്. 

ഒരാള്‍ എന്റെ ഭാര്യയെ പോലെയും മറ്റൊരാള്‍ അമ്മയെ പോലെയുമാണ്. അവരെ ഞാന്‍ ഒരിക്കലും തള്ളിപ്പറയില്ല. ഞാന്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കുമൊപ്പമാകും ജീവിക്കുക. ഞാന്‍ ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത് ദളപതി വിജയ് കാരണമാണ്. അദ്ദേഹം എനിക്ക് തുടര്‍ച്ചയായി സിനിമകള്‍ തന്നു. ഞാന്‍ അദ്ദേഹത്തിന് ഹിറ്റുകള്‍ നല്‍കി. എന്നാല്‍ അദ്ദേഹം എന്നെ ഒരുപാട് വിശ്വസിക്കുന്നുണ്ട്. ഷാരുഖ് ഖാന്‍ വിളിച്ച് സിനിമ ചെയ്യാമെന്നു പറഞ്ഞാല്‍ രാജ്യത്തെ ഒരുപാട് സംവിധായകര്‍ യെസ് പറയും. പക്ഷേ അദ്ദേഹം എന്നെ വിശ്വസിച്ചു. അത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും അറിയില്ല. അദ്ദേഹത്തിന്റെ വിശ്വാസത്തിലാണ് ഞാന്‍ ജവാന്‍ എടുത്തത്- ആറ്റ്‌ലി പറഞ്ഞു. 

ഷാരുഖ് ഖാനെ ആദ്യമായി കണ്ട അനുഭവവും ആറ്റ്‌ലി പങ്കുവച്ചു. 2019ലാണ് ഞങ്ങള്‍ ചര്‍ച്ചകള്‍ തുടങ്ങുന്നത്. എന്നെ കാണാനായി അദ്ദേഹം ചെന്നെയിലെ ഓഫിസില്‍ എത്തി. തിരിച്ചു പോകുമ്പോള്‍ ഐപിഎല്‍ ഗെയിം കാണാന്‍ പോവുകയാണെന്നും വരുന്നുണ്ടോ എന്നും ചോദിച്ചു. ഞാന്‍ കൂടെ വന്നാല്‍ വാര്‍ത്തകള്‍ വരില്ലേ എന്ന് ഞാന്‍ ചോദിച്ചു. അതിനെന്താണ്, നമ്മള്‍ ഒരുമിച്ച് ജോലി ചെയ്യുകയല്ലേ ലോകം അറിയട്ടേ എന്നായിരുന്നു ഷാരുഖ് ഖാന്റെ മറുപടി. അന്ന് പ്രചരിച്ച ചിത്രമാണ് ജവാന് പ്രചോദനമായത്.- ആറ്റ്‌ലി പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com