

മാർവലിന്റെ ഏറ്റവും പുതിയ ചിത്രമായ ഡെഡ്പൂൾ ആൻഡ് വോൾവറിൻ ബോക്സോഫീസിൽ കുതിച്ചു പായുകയാണ്. ജൂലൈ 26 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ഇന്ത്യയിലും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 5.50 കോടിയാണ് ചിത്രം ആറാം ദിനം നേടിയത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഡെഡ്‍പൂള്‍ ആന്‍ഡ് വോള്‍വറിന്‍ ആദ്യ ആറ് ദിനങ്ങളില്‍ ഇന്ത്യയില്‍ നിന്ന് നേടിയിട്ടുള്ള നെറ്റ് കളക്ഷന്‍ 84 കോടിയാണ്.
ചിത്രം ആദ്യ ആഴ്ച പിന്നിടുമ്പോൾ 89 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടുമെന്നാണ് വിലയിരുത്തലുകൾ. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഇന്ത്യയിൽ റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ആറാമത്തെ ഹോളിവുഡ് ചിത്രമായി ഡെഡ്പൂൾ ആൻഡ് വോൾവറിൻ മാറും.
ഇതിന് മുൻപ് 2019 ൽ പുറത്തിറങ്ങിയ അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം ആദ്യ ആഴ്ച അവസാനത്തോടെ 260.40 കോടി നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. അവതാർ: ദ് വേ ഓഫ് വാട്ടർ (182.85 കോടി), അവഞ്ചേഴ്‌സ്: ഇൻഫിനിറ്റി വാർ (156.64 കോടി), സ്‌പൈഡർമാൻ: നോ വേ ഹോം (148.07 കോടി), ഡോക്ടർ സ്‌ട്രേഞ്ച് ഇൻ ദ് മൾട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ് (101.49 കോടി രൂപ) എന്നിവയാണ് കളക്ഷനുകളിൽ മുൻപന്തിയിലെത്തിയ മറ്റു ചിത്രങ്ങൾ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ലോകമെമ്പാടുമായി ഇതിനോടകം ഡെഡ്പൂൾ ആൻഡ് വോൾവറിൻ 4567 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റയാൻ റെയ്‌നോൾഡ്‌സും ഹ്യൂ ജാക്ക്‌മാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates