'ഷൈനിനെക്കുറിച്ച് രഞ്ജു രഞ്ജിമാർ പറഞ്ഞത് അസത്യം'; വിശദീകരണവുമായി വികെ പ്രകാശ്

'സെറ്റിൽ കൃത്യമായി വരികയും  കഥാപാത്രത്തെ കൃത്യമായ രീതിയിൽ ആവിഷ്കരിക്കുകയും ചെയ്യുന്ന ഷൈനിനെക്കുറിച്ച് അസത്യ പ്രചരണങ്ങൾ നടത്തുന്നത് എന്തിനെന്ന് മനസിലാകുന്നില്ല'
രഞ്ജു രഞ്ജിമാർ, ഷൈൻ ടോം ചാക്കോ, വികെ പ്രകാശ്/ ഫെയ്സ്ബുക്ക്
രഞ്ജു രഞ്ജിമാർ, ഷൈൻ ടോം ചാക്കോ, വികെ പ്രകാശ്/ ഫെയ്സ്ബുക്ക്
Updated on
1 min read

ടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ​ഗുരുതര ആരോപണങ്ങളുമായി രം​ഗത്തെത്തിയിരുന്നു. ഇപ്പോൾ രഞ്ജുവിന്റെ പരാമർശത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വികെ പ്രകാശ്. മേക്കപ്പ് ആർട്ടിസ്റ്റ് നടത്തിയത് അസത്യ പ്രചരണമാണ് എന്നാണ് സംവിധായകൻ പറയുന്നത്. സെറ്റിൽ കൃത്യമായി വരികയും  കഥാപാത്രത്തെ കൃത്യമായ രീതിയിൽ ആവിഷ്കരിക്കുകയും ചെയ്യുന്ന ഷൈനിനെക്കുറിച്ച് അസത്യ പ്രചരണങ്ങൾ നടത്തുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും വികെ പ്രകാശ് ഫെയ്സ്ബുക്കിൽ കുറിച്ചു.

വികെ പ്രകാശിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

‘‘ഞാൻ സംവിധാനം ചെയ്യുന്ന ലൈവ് സിനിമയുടെ ക്രൂവിന്റെ ഭാഗമല്ലാത്ത ഒരു മേക്കപ്പ് ആർട്ടിസ്റ്റ്, നമ്മുടെ സിനിമയിൽ വളരെ സഹകരിച്ച് വർക്ക് ചെയ്യുന്ന ഷൈൻ ടോം ചാക്കോ എന്ന ആർട്ടിസ്റ്റിനെപറ്റി ഇല്ലാത്തതും അപകീർത്തിപ്പെടുത്തുന്നതും ആയ പ്രചരണം നടത്തുന്നതായി കേട്ടറിഞ്ഞു. ഇത് തികച്ചും അസത്യ പ്രചരണം ആണ്. നമുക്ക് തന്ന സമയത്ത് കൃത്യമായി വരികയും  കഥാപാത്രത്തെ കൃത്യമായ രീതിയിൽ ആവിഷ്കരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ് ഈ നടൻ. അനവസരത്തിലുളള അസത്യ പ്രചരണങ്ങൾ എന്തു ലക്ഷ്യം വച്ചാണെന്ന് എനിക്കു മനസ്സിലായിട്ടില്ല. ഇതൊന്നും ആരെയും ബാധിക്കാതെ ഇരിക്കട്ടെ.’’–വി.കെ. പ്രകാശ് പറഞ്ഞു.

അൽപവസ്ത്രധാരിയായി സെറ്റിൽ നടക്കുന്ന ഷൈൻ

ഒരു അഭിമുഖത്തിനിടെയാണ് ഷൈൻ ടോം ചാക്കോയ്ക്കെതിരെ രഞ്ചു രഞ്ജിമാർ എത്തിയത്. കൂടെ അഭിനയിക്കുന്നത് സ്ത്രീയാണെന്ന പരിഗണന പോലും നൽകാതെ അൽപവസ്ത്രധാരിയായി സെറ്റിൽ നടക്കുക ഷോട്ടിനിടയിൽ ഓടിപ്പോവുക തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്യുന്ന ആളാണ് ഷൈൻ എന്നായിരുന്നു രഞ്ജു പറഞ്ഞത്. ഈ നടൻ കാരണം താനും അനുഭവിക്കുകയാണെന്നും അവർ പറഞ്ഞിരുന്നു. നടന്മാരുടെ പേക്കൂത്തുകൾ അസോസിയേഷൻ ഇടപെട്ട് നിയന്ത്രിക്കണമെന്നും രഞ്ചു ആവശ്യപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com