ഒരുപാടുപേരുടെ കഷ്ടപ്പാടാണ്, സിനിമയ്ക്ക് ബുദ്ധിമുട്ടുണ്ടാവരുത്; ഹം​ഗാമ 2നുവേണ്ടി ശിൽപ ഷെട്ടി

13 വർഷത്തിന് ശേഷം മുഴുനീള വേഷത്തിൽ താരം എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്
ഹം​ഗാമ 2 പോസ്റ്റർ, ശിൽപ ഷെട്ടി/ ഇൻസ്റ്റ​ഗ്രാം
ഹം​ഗാമ 2 പോസ്റ്റർ, ശിൽപ ഷെട്ടി/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

നീലചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിന്റെ പ്രതിസന്ധിക്കിടയിലും തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി നടി ശിൽപ ഷെട്ടി. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹം​ഗാമ 2 ലാണ് ശിൽപ പ്രധാന വേഷത്തിലെത്തുന്നത്. 13 വർഷത്തിന് ശേഷം മുഴുനീള വേഷത്തിൽ താരം എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ റിലീസിനിടെയുണ്ടായ വിവാദങ്ങൾ ശിൽപ ഷെട്ടിയേയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 

അതിനു പിന്നാലെയാണ് ചിത്രം പ്രേക്ഷകർ കാണണം എന്ന അഭ്യർത്ഥനയുമായി ശിൽപ ഇൻസ്റ്റ​ഗ്രാമിൽ കുറിപ്പ് പങ്കുവെച്ചത്. ഭർത്താവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള വിവാദത്തിന്റെ പേരിൽ ചിത്രത്തിന് ബുദ്ധിമുട്ടുണ്ടാവരുത് എന്നാണ് താരം കുറിച്ചത്. "യോഗയുടെ അനുശാസനങ്ങളിലാണ് ഞാന്‍ വിശ്വസിക്കുന്നത്, അഭ്യസിക്കുന്നതും- ജീവിതം നിലനില്‍ക്കുന്ന ഒരേയൊരിടം ഈ നിമിഷമാണ്. ഹംഗാമ 2ല്‍ ഒരു വലിയ സംഘത്തിന്‍റെ കഠിനാധ്വാനമുണ്ട്. ഒരു നല്ല ചിത്രം നിര്‍മ്മിക്കാനായി എല്ലാവരും കഷ്ടപ്പെട്ടു. ആ സിനിമയ്ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാവരുത്. നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വരുത്തുവാന്‍ കുടുബങ്ങള്‍ക്കൊപ്പം ഹംഗാമ 2 കാണാനായി ഏവരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. നന്ദി"- ശിൽപ കുറിച്ചു. 


ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഇന്നലെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. പ്രിയദര്‍ശനും എട്ട് വര്‍ഷത്തിനു ശേഷം ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'ഹംഗാമ 2'. പരേഷ് റാവലും ശില്‍പ ഷെട്ടിയും മീസാന്‍ ജാഫ്രിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അതിഥിതാരമായി അക്ഷയ് ഖന്നയും എത്തുന്നുണ്ട്. 2007ലാണ് ഒരു മുഴുനീള വേഷത്തില്‍ ശിൽപ അവസാനമായി എത്തുന്നത്. വർഷങ്ങളായി നൃത്തരം​ഗങ്ങളിലും മറ്റുമാണ് ശിൽപ പ്രേക്ഷകർക്കു മുന്നിൽ എത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com