തൊഴിലിടത്തെ ലൈംഗികാതിക്രമം പോലെ തന്നെ ഗൗരവമുള്ളതാണ് ലിംഗ വിവേചനവും: കുറിപ്പുമായി ഡബ്ല്യുസിസി

തൊഴിലിടത്തെ ലിംഗ സമത്വത്തിനായി സര്‍ക്കാരും സംഘടനകളും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്.
WCC
ഡബ്ല്യുസിസിഫെയ്സ്ബുക്ക്
Updated on
1 min read

കൊച്ചി: മലയാള സിനിമ മേഖലയില്‍ മാറ്റങ്ങള്‍ അനിവാര്യമെന്ന് സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ മൗനം വെടിയാന്‍ തീരുമാനിച്ചു. തൊഴിലിടത്തെ ചൂഷണങ്ങള്‍ തിരിച്ചറിഞ്ഞു അടയാളപ്പെടുത്താനും സ്ത്രീകള്‍ മുന്നോട്ടു വന്നു. ലൈംഗികാതിക്രമം പോലെ തന്നെ ഗൗരവമുള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനമെന്നും ഡബ്ല്യുസിസി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

WCC
ഹേമ കമ്മിറ്റി റിപ്പോർട്ടിനേക്കുറിച്ച് എനിക്ക് അറിയില്ല: പ്രതികരണവുമായി രജനീകാന്ത്

തൊഴിലിടത്തെ ലിംഗ സമത്വത്തിനായി സര്‍ക്കാരും സംഘടനകളും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. സിനിമ വ്യവസായത്തെ ഒരുമിച്ച് പുനര്‍നിര്‍മിക്കാമെന്നും ഡബ്ല്യുസിസി കൂട്ടിച്ചേര്‍ത്തു. ചലച്ചിത്ര രംഗത്തെ വിവേചനങ്ങള്‍ ഇല്ലാതാക്കാന്‍ സുതാര്യവും സുസ്ഥിരവുമായ സംവിധാനം ഉണ്ടാവേണ്ടതുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഓര്‍മപ്പെടുത്തുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡബ്ല്യുസിസിയുടെ നിലപാടിനെ സ്വാഗതം ചെയ്തുകൊണ്ടാണ് പോസ്റ്റിന് താഴെയുള്ള കമന്റുകള്‍. എന്നാല്‍ നടി രേവതിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും ചിലര്‍ ചോദിക്കുന്നുണ്ട്. മാറ്റങ്ങള്‍ അനിവാര്യമാണ്. നമുക്കൊന്നിച്ച് പടുത്തുയര്‍ത്താം എന്നും ഡബ്ല്യുസിസി പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com