ഹന്‍സികയുടെ 'ബോള്‍ഡ് വിഡിയോ' ലീക്കായി? സബ്‌സ്‌ക്രിപ്ഷന്‍ കൂട്ടാനെന്ന് വിമര്‍ശനം

സബ്സ്ക്രിപ്ഷന്‍ ഫീ കൂട്ടിയതും ആരാധകർ ചൂണ്ടിക്കാണിക്കുന്നു
Hansika Krishna
Hansika Krishna
Updated on
1 min read

നടന്‍ കൃഷ്ണ കുമാറിന്റെ മക്കളും ഇന്ന് സോഷ്യല്‍ മീഡിയയില്‍ താരങ്ങളാണ്. മൂത്ത മകള്‍ അഹാന കൃഷ്ണയുടെ പാതയിലൂടെ സഹോദരിമാരായ ഇഷാനിയും ഹന്‍സികയും സിനിമയിലെത്തി. സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ഇന്‍ഫ്ലുവന്‍സറായ ദിയ കൃഷ്ണ. വന്‍ ആരാധകരുണ്ട് നാല് പേര്‍ക്കും ഇന്ന് സോഷ്യല്‍ മീഡിയയില്‍.

Hansika Krishna
'ഇത് ജനവിധിയെ അപമാനിക്കുന്നതിന് തുല്യം, ജനാധിപത്യത്തിന് ദോഷം'; വിജയ്ക്ക് പിന്തുണയുമായി കമല്‍ഹാസന്‍

ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഇളയ മകള്‍ ഹന്‍സിക കൃഷ്ണയുടെ ഒരു വിഡിയോ. ബോള്‍ഡ് ലുക്കിലാണ് വിഡിയോയില്‍ ഹന്‍സികയെത്തുന്നത്. ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രൈബേഴ്‌സിനായി ഹന്‍സിക പങ്കുവച്ച എക്‌സ്‌ക്ലൂസീവ് വിഡിയോയാണെന്നും അത് ലീക്കായതാണെന്നുമാണ് ചിലര്‍ പറയുന്നത്.

Hansika Krishna
'താനൊരു സത്യ ക്രിസ്ത്യാനിയല്ലേ, ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ'; കോപ്പിയടിച്ച് പിടിച്ച കഥ പങ്കിട്ട് ടൊവിനോ

അതേസമയം വിഡിയോ വൈറലായതോടെ നിരവധി പേരാണ് താരപുത്രിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ കൂട്ടാന്‍ വേണ്ടി മനപ്പൂര്‍വ്വം അശ്ലീല വിഡിയോ പുറത്താക്കിയെന്നാണ് ചിലരുടെ വിമര്‍ശനം. വിഡിയോ വൈറലാകും മുമ്പ് ഹന്‍സികയുടെ സ്ബ്‌സ്‌ക്രിപ്ഷന്‍ ഫീ 299 രൂപയായിരുന്നുവെന്നും പിന്നീടത് 390 ആയെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിലുണ്ടായ കുതിപ്പും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

അതേസമയം ലീക്കായെന്ന് പറയുന്ന വിഡിയോയില്‍ മോശമായൊന്നുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ലീക്കായതല്ലെന്നും താരം തന്നെ ആരാധകര്‍ക്കായി പങ്കുവച്ച സാധാരണ വിഡിയോയാണെന്നും അതില്‍ അശ്ലീലത കാണുന്നത് ഫെയ്‌സ്ബുക്ക് അമ്മാവന്മാര്‍ ആണെന്നും ആരാധര്‍ പറയുന്നു. ഇതിനിടെ ഈ വിഡിയോ ഒറിജിനല്‍ അല്ലെന്നും എഐ ആണെന്നും ചിലര്‍ പറയുന്നുണ്ട്. വിഡിയോ വലിയ ചര്‍ച്ചയും വിവാദവുമായി മാറിയെങ്കിലും ഹന്‍സിക ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Summary

Hansika Krishna faces social media wrath for a bold video. Social media claims she leaked it to increase subsciprition.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com