'അതിനായി കുറേ പണിയെടുത്തിട്ടുണ്ട്, കഠിനാധ്വാനത്തിന്റെ ഫലം ആ സിനിമയ്ക്ക് കിട്ടി'; മകന്റെ ചിത്രത്തെക്കുറിച്ച് ഹരിശ്രീ അശോകൻ

ആ ഹാർഡ് വർക്കിന്റെ റിസൽറ്റ് ആ സിനിമയ്ക്ക് കിട്ടി.
Arjun Asokan, Harisree Asokan
Arjun Asokan, Harisree Asokanഇൻസ്റ്റ​ഗ്രാം
Updated on
1 min read

മകൻ അർജുൻ അശോകൻ അഭിനയിച്ച ചത്താ പച്ച എന്ന സിനിമ തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടുവെന്ന് നടൻ ഹരിശ്രീ അശോകൻ. തന്റെ പുതിയ ചിത്രമായ പ്രതിഛായയുടെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു ഹരിശ്രീ അശോകൻ. "ചത്താ പച്ച എനിക്ക് വളരെയധികം ഇഷ്ടമായി. കാരണം ആ സിനിമയ്ക്കായി എല്ലാ അഭിനേതാക്കളും വല്ലാതെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്.

ആ ഹാർഡ് വർക്കിന്റെ റിസൽറ്റ് ആ സിനിമയ്ക്ക് കിട്ടി. ആർട്ടിസ്റ്റുകൾ മാത്രമല്ല, ഒരുപോലെ എല്ലാവരും ആ ചിത്രത്തിനായി വർക്ക് ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള സിനിമകളും ഇടയ്ക്ക് ചെയ്യണം. ഒരു വിദ്യാർഥിയായിട്ടും കാമുകനായിട്ടുമൊക്കെ എല്ലാവർക്കും അഭിനയിക്കാൻ പറ്റും.

ചത്താ പച്ച കുറച്ചു കൂടി എഫേർട്ട് എടുത്ത് കിട്ടിയ റിസൽറ്റാണ്. അതിനായി പണിയെടുത്തിട്ടുണ്ട്. അതുപോലെ തന്നെയാണ് തലവര എന്ന സിനിമയിലും അവൻ അഭിനയിച്ചത്. തലവര തിയറ്ററിൽ കണ്ട് എന്റെ കണ്ണ് നിറഞ്ഞിരുന്നു. തലവര കണ്ട് വന്നയുടനെ അർജുനെ ഞാൻ കെട്ടിപിടിച്ചു.

Arjun Asokan, Harisree Asokan
ഹംസയും പിന്ദയും തമ്മിൽ പൊരിഞ്ഞ അടി, ദേ കണ്ണാടിയിൽ കാമറാമാൻ! 'ധുരന്ധർ 2' വിലെ അബദ്ധം കണ്ടുപിടിച്ച് പ്രേക്ഷകർ

അത് അവർക്ക് കിട്ടുന്ന ഏറ്റവും വലിയ അഭിനന്ദനമാണെന്നും" ഹരിശ്രീകൻ പറഞ്ഞു. മകൻ എന്ന നിലയിൽ മാത്രമല്ല, ആരാണെങ്കിലും താൻ അവരെ അഭിനന്ദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവാ​ഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത ചിത്രമാണ് ചത്താ പച്ച.

Arjun Asokan, Harisree Asokan
'20 ദിവസത്തെ ഷൂട്ട്, സിനിമ കണ്ടപ്പോള്‍ ഞെട്ടിപ്പോയി, കടുത്ത നിരാശ തോന്നി'; പുഷ്പ 2 വിനെക്കുറിച്ച് നടി ദിവി

ഈ വർഷത്തെ മോളിവുഡിലെ ആദ്യത്തെ ഹിറ്റ് കൂടിയായിരുന്നു ചത്താ പച്ച. അർജുൻ അശോകനെ കൂടാതെ റോഷൻ മാത്യു, വിശാഖ് നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. സാവിയോ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അർജുൻ അശോകൻ എത്തിയത്.

Summary

Cinema News: Harisree Ashokan talks about Arjun Ashokan Chatha Pacha movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com