'അമ്മു യെസ് പറഞ്ഞ ആ ദിവസം മറക്കാനാവില്ല', മനോഹരമായ രാത്രിയുടെ ഓർമയിൽ വിനീത്, ഹൃദയം പോസ്റ്റർ

18ാം വയസില്‍ തന്റെ വോയ്‌സ് ടെസ്റ്റിനായി പ്രിയദര്‍ശനെ കാണാന്‍ എത്തിയതും ഇവിടെയാണ്. തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം അവിടെനിന്നാണെന്നാണ് താരം പറഞ്ഞത്
ഹൃദയം പോസ്റ്ററിൽ കല്യാണി, വിനീത് ശ്രീനിവാസൻ/ ഇൻസ്റ്റ​ഗ്രാം
ഹൃദയം പോസ്റ്ററിൽ കല്യാണി, വിനീത് ശ്രീനിവാസൻ/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹൃദയത്തിനായി വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഇപ്പോള്‍ ചിത്രത്തിലെ കല്യാണിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. 

സെറ്റു സാരിയുടുത്ത് പൂക്കളമിടുന്ന കല്യാണിയാണ് പോസ്റ്ററില്‍. നടന്‍ മോഹന്‍ലാലാണ് പോസ്റ്റര്‍ പങ്കുവെച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് വിനീത് ശ്രീനിവാസന്റെ കുറിപ്പാണ്. സിനിമയെക്കുറിച്ച് പറയാന്‍ കല്യാണിയെ കാണാന്‍ പോയ ആ ദിവസത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് താരം. കല്യാണിയുടെ വല്ലുവര്‍ക്കട്ടത്തെ വീട്ടിലെത്തിയാണ് കഥ പറഞ്ഞത്. 18ാം വയസില്‍ തന്റെ വോയ്‌സ് ടെസ്റ്റിനായി പ്രിയദര്‍ശനെ കാണാന്‍ എത്തിയതും ഇവിടെയാണ്. തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം അവിടെനിന്നാണെന്നാണ് താരം പറഞ്ഞത്. 

വിനീത് ശ്രീനിവാസന്റെ കുറിപ്പ് വായിക്കാം

അമ്മുവിനോട് സ്‌ക്രിപ്റ്റ് പറഞ്ഞുകൊടുത്ത അവള്‍ യെസ് പറഞ്ഞ ആ ദിവസം എനിക്ക് മറക്കാനാവില്ല. വല്ലുവര്‍ക്കൊട്ടത്തെ അവളുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം കുറച്ചുനേരം ഞാന്‍ കാറില്‍തന്നെ ഇരുന്നു. 18 വയസുള്ളപ്പോള്‍ എന്റെ വോയ്‌സ് ടെസ്റ്റിനായി ഞാന്‍ പ്രിയന്‍ അങ്കിളിനേയും വിദ്യാസാഗര്‍ സാറിനേയും കാണാന്‍ പോയത് ഇതേ സ്ഥലത്താണ്. ആ വോയ്‌സ് ടെസ്റ്റ് നല്ലരീതിയില്‍ പോയി. അതെന്നെ മൂന്നോട്ടു കൊണ്ടുപോയി. മനോഹരമായ ഒരു യാത്രയുടെ തുടക്കം ഇവിടെ നിന്നായിരുന്നു. ദര്‍ശനയും അപ്പുവും ഫിലിം ചെയ്യുമെന്ന് അറിയിച്ചതിനാല്‍ അമ്മു യെസ് പറഞ്ഞതോടെ എന്റെ സിനിമയിലേക്കുള്ള പ്രധാന മൂന്ന് അഭിനേതാക്കളായി. മായാനദിയിലെ മിഴിയില്‍ നിന്നും പാട്ടും തുടര്‍ച്ചയായി കേട്ട് ഞാന്‍ വീട്ടിലേക്ക് തിരിച്ചു ഡ്രൈവ് ചെയ്തു. എന്റെ ഹൃദയം സന്തോഷംകൊണ്ട് നിറഞ്ഞിരുന്നു. മനോഹരമായ രാത്രിയായിരുന്നു അത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com